അസം എന്‍ആര്‍സി അന്തിമ കരട് ജൂലൈ 30 വരെ നീട്ടി
BY kasim kzm3 July 2018 3:39 AM GMT
kasim kzm3 July 2018 3:39 AM GMT
ന്യൂഡല്‍ഹി: അസമിലെ കുടിയേറ്റ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താന്‍ തയ്യാറാക്കുന്ന നാഷനല്‍ രജിസ്ട്രേഷന് ഓഫ് സിവിലിയന്‍സ് (എന്‍ആര്‍സി) അന്തിമ കരട് പുറത്തിറക്കാനുള്ള തിയ്യതി സുപ്രിംകോടതി നീട്ടി. ജൂണ്‍ 30നകം അന്തിമ കരടുരൂപം പുറത്തിറക്കണമെന്നിരിക്കെ, സംസ്ഥാനത്തെ ബാധിച്ച വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് എന്‍ആര്‍സിക്ക് കരട് തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്ന് എന്‍ആര്‍സി കോ-ഓഡിനേറ്റര്‍ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍. ജൂലൈ 30 വരെയാണ് സമയം നീട്ടിനല്‍കിയത്. ജൂലൈ 30നകം രജിസ്ട്രേഷന് പൂര്‍ത്തിയാക്കുമെന്ന് എന്‍ആര്‍സി കേന്ദ്ര-സംസ്ഥാന കോ-ഓഡിനേറ്റര്‍മാര്‍ അറിയിച്ചു. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനാണ് എന്‍ആര്‍സി തയ്യാറാക്കുന്നത്. സംസ്ഥാന കോ-ഓഡിനേറ്റര്‍ ഹജേലയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും അസം ഡിജിപിക്കും നിര്‍ദേശം നല്കി. ജൂലൈ 31ന് എല്ലാ അന്തിമ അപേക്ഷകളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT