അനീതികള്‍ക്കെതിരേ നിരന്തരം കലഹിച്ചശേഷമാണ് താന്‍ സഭ വിട്ടതെന്ന് സിസ്റ്റര്‍ സിന്‍ഡ
BY kasim kzm14 Sep 2018 4:26 AM GMT
kasim kzm14 Sep 2018 4:26 AM GMT
കൊച്ചി: അനീതികള്‍ക്കെതിരേയും മേലധികാരികളുടെ ചൂഷണത്തിനെതിരെയും നിരന്തരം കലഹിച്ചശേഷമാണ് താന്‍ സഭ വിട്ടതെന്ന് സിസ്റ്റര്‍ ഡോ. സിന്‍ഡ. ഇന്നലെ കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി എത്തിയപ്പോഴാണ് സഭയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സിസ്റ്റര്‍ സിന്‍ഡ വാചാലയായത്.
14ാം വയസ്സില്‍ തെരേസ്യന്‍ കര്‍മലീത്താ സന്യാസിനി സഭയില്‍ അംഗമായി 33 വര്‍ഷം സേവനം ചെയ്തു. 2005ലാണ് സഭ വിട്ടത്, പക്ഷേ, തിരുവസ്ത്രം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. മദര്‍ ജനറാളില്‍ നിന്നു കടുത്ത മാനസിക പീഡനം അനുഭവിച്ചശേഷമാണ് സഭ വിട്ടത്. ഒരു അലോപ്പതി ഡോക്ടറായിരുന്നിട്ടും തുച്ഛമായ ശമ്പളത്തില്‍ സഭയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്തു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സഹോദരനെ സഹായിക്കണമെന്ന് സഭാധികാരികളോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. മഠങ്ങളില്‍ പുരോഹിതര്‍ മദര്‍ ജനറാളുമാരുടെ മൗനാനുവാദത്തോടെയാണ് അധികാരദുര്‍വിനിയോഗം നടത്തുന്നത്. ഇതിനെതിരേ പ്രതികരിച്ചതിന് ഇന്ത്യയിലുടനീളം നിരന്തരം സ്ഥലംമാറ്റം നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്. സഹിക്കവയ്യാതെയാണ് മാര്‍പാപ്പയുടെ അനുവാദത്തോടെ താന്‍ സഭ വിട്ടത്. പ്രതികരിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതാണ് സഭാധികാരികളുടെ രീതി. ഈ സമരത്തോടെ ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവണമെന്നും സിസ്റ്റര്‍ സിന്‍ഡ കൂട്ടിച്ചേര്‍ത്തു.
14ാം വയസ്സില്‍ തെരേസ്യന്‍ കര്‍മലീത്താ സന്യാസിനി സഭയില്‍ അംഗമായി 33 വര്‍ഷം സേവനം ചെയ്തു. 2005ലാണ് സഭ വിട്ടത്, പക്ഷേ, തിരുവസ്ത്രം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. മദര്‍ ജനറാളില്‍ നിന്നു കടുത്ത മാനസിക പീഡനം അനുഭവിച്ചശേഷമാണ് സഭ വിട്ടത്. ഒരു അലോപ്പതി ഡോക്ടറായിരുന്നിട്ടും തുച്ഛമായ ശമ്പളത്തില്‍ സഭയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്തു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സഹോദരനെ സഹായിക്കണമെന്ന് സഭാധികാരികളോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. മഠങ്ങളില്‍ പുരോഹിതര്‍ മദര്‍ ജനറാളുമാരുടെ മൗനാനുവാദത്തോടെയാണ് അധികാരദുര്‍വിനിയോഗം നടത്തുന്നത്. ഇതിനെതിരേ പ്രതികരിച്ചതിന് ഇന്ത്യയിലുടനീളം നിരന്തരം സ്ഥലംമാറ്റം നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്. സഹിക്കവയ്യാതെയാണ് മാര്‍പാപ്പയുടെ അനുവാദത്തോടെ താന്‍ സഭ വിട്ടത്. പ്രതികരിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതാണ് സഭാധികാരികളുടെ രീതി. ഈ സമരത്തോടെ ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവണമെന്നും സിസ്റ്റര്‍ സിന്‍ഡ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT