ഉത്തേജക മരുന്ന് പരിശോധനയില്‍ ഗോമതി മാരിമുത്തു പരാജയപ്പെട്ടു
ചെന്നൈ: ദോഹ ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ ഗോമതി മാരിമുത്തു ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ബി സാംമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടാല്‍ നാല് വര്‍ഷത്തെ വിലക്ക് താരം നേരിടേണ്ടിവരും. അതോടെ ഇന്ത്യക്ക് ലഭിച്ച സ്വര്‍ണം നഷ്ടപ്പെടും. കഴിഞ്ഞ മാസം നടന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവും നേടിയിരുന്നു. എ സാംപിള്‍ പരിശോധനയിലാണ് തമിഴ്നാട് താരം പരാജയപ്പെട്ടത്.മാര്‍ച്ച് 15 മുതല്‍ 18വരെ പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പ് അത്ലറ്റിക്സിനിടെയും ഗോമതി നാഡയുടെ (നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി) പരിശോധനയില്‍ പരാജയപ്പെട്ടിരുന്നതായും സൂചനയുണ്ട്. പരിശോധനയില്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നായിരുന്നു ഗോമതിയുടെ പ്രതികരണം. വാര്‍ത്തകളിലൂടെയാണ് ഇക്കാര്യമറിഞ്ഞതെന്നും അത്ലറ്റിക് ഫെഡറേഷനോട് വിശദാംശങ്ങള്‍ ആരാഞ്ഞതായും ഗോമതി പറഞ്ഞു.
RELATED STORIES
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTസൗദിയിലെ നാല് നഗരങ്ങളിലായി കെഎംസിസി ദേശീയ ഫുട്ബോൾ മേള...
9 May 2024 1:58 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMTപ്ലസ്ടു: വിജയശതമാനം 78.69; ഉപരിപഠനത്തിന് യോഗ്യത നേടിയത് 294888 പേര്
9 May 2024 11:25 AM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMT