Sub Lead

സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: സ്വമേധയ കേസെടുത്ത് ഹൈക്കോടതി; സര്‍ക്കാരിനോട് വിശദീകരണം തേടി

സുല്‍ത്താ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ സര്‍ക്കാരിനോട് ചീഫ്് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടുകയും ചെയ്തു.ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പുകളോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്.വയനാട് ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഷഹ് ലയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിലും താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നതിലും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വിശദീകരണം നല്‍കേണ്ടി വരും.ആരോഗ്യ,വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം

സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം: സ്വമേധയ കേസെടുത്ത് ഹൈക്കോടതി; സര്‍ക്കാരിനോട് വിശദീകരണം തേടി
X

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.സുല്‍ത്താ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷെഹ് ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിലാണ് ഹൈക്കോടതി സ്വമേധയ കേസെടുത്തത്. സംഭവത്തില്‍ സര്‍ക്കാരിനോട് ചീഫ്് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടുകയും ചെയ്തു.ചീഫ് സെക്രട്ടറിയോടും ബന്ധപ്പെട്ട വകുപ്പുകളോടുമാണ് വിശദീകരണം തേടിയിരിക്കുന്നത്.വയനാട് ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി ഹൈക്കോടതിക്ക് റിപോര്‍ട് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഷഹ് ലയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിലും താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നതിലും സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും വിശദീകരണം നല്‍കേണ്ടി വരും.ആരോഗ്യ,വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പോലിസ് മേധാവിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ക്രിസ്മസ് അവധിക്കു ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും. കേസില്‍ ആരോപണ വിധേയരായ അധ്യാപകരും ഡോക്ടറും മുന്‍ കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

ഷെഹ് ല ഷെറിന്‍ പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകരുടേയും ഡ്യൂട്ടി ഡോക്ടറുടേയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി നേരത്തെ പോലിസ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. മാനന്തവാടി അസി. പോലിസ് കമ്മിഷണര്‍ വൈഭവ് സക്‌സേനയാണ് വിശദീകരണം നല്‍കിയിരുന്നത്.നവംബര്‍ 20നാണ് ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കടിയേറ്റ് ഏറെ നേരം കിടന്നിട്ടും അധ്യാപകന്‍ ഷജില്‍ കുട്ടിക്ക് അടിയന്തര ചികില്‍സാ സഹായം ലഭ്യമാക്കുന്നത് വൈകിപ്പിച്ചതായി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. കുട്ടിക്ക് പരിചരണവും സഹായവും നല്‍കുന്നതില്‍ നിന്ന് സഹപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളേയും പിന്തിരിപ്പിച്ചു. കുട്ടിയെ പാമ്പു കടിച്ചതാണെന്ന് അറിഞ്ഞിട്ടും ഇത്തരം നടപടി സ്വീകരിച്ചത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ബാല നീതി നിയമ പ്രകാരവും കുറ്റകരമാണ്. വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹനന്റെ മുറിക്കു സമീപമാണ് കുട്ടിയെ കിടത്തിയിരുന്ന ക്ലാസ് റൂം. കാര്യങ്ങളെല്ലാം നേരിട്ട് കാണാവുന്ന രീതിയിലായിരുന്നിട്ടും വീഴ്ച വരുത്തി. കുട്ടിക്ക് അടിയന്തര ചികില്‍സ സഹായം നല്‍കാനോ മറ്റുള്ളവരോട് ഇക്കാര്യം നിര്‍ദേശിക്കാനോ നടപടിയുണ്ടായില്ല. കുട്ടിക്ക് പാമ്പു കടിയേറ്റതാണെന്ന് വ്യക്തമായിട്ടും ആന്റിവെനം (പ്രതിവിഷം) നല്‍കാതെ വിലയേറിയ ഒരു മണിക്കൂറോളം സമയമാണ് ഡോ. ജിസ പാഴാക്കിയതെന്നും വിശദീകരണത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it