Sub Lead

പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്‌ക്കെതിരേ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണ

രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബംഗാൾ. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ച് കോൺഗ്രസ് മാറിചിന്തിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്‌ക്കെതിരേ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണ
X

കൊല്‍ക്കത്ത: 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്‌ക്കെതിരേ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണയായതായി റിപോര്‍ട്ട്. പാര്‍ലമെന്റ് ബജറ്റ് സെഷനിലെ സമ്മേളനത്തിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയും ചര്‍ച്ച നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദബരവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയായിരുന്നു ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നേരത്തെ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ആണവ കരാറിന്റെ പേരില്‍ ഇടത് പാര്‍ട്ടികള്‍ പിന്‍വലിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു. 2013 ലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബംഗാൾ. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ച് കോൺഗ്രസ് മാറിചിന്തിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 2016 ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റ് കോൺഗ്രസിന് ലഭിച്ചിരുന്നു.

Next Story

RELATED STORIES

Share it