Sub Lead

മരടിലെ ഫ്‌ളാറ്റു പൊളിക്കാന്‍ എഡിഫൈസ് എഞ്ചിനിയറിങും വിജയ് സ്റ്റീല്‍സും; അന്തിമ പ്രഖ്യാപനം നാളെ

നാളെ ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പൊളിക്കാനുള്ള ഫ്ളാറ്റു സമുച്ചയങ്ങള്‍ ഒദ്യോഗികമായി കമ്പനികള്‍ക്കു കൈമാറുന്നതിന് തീരുമാനമെടുക്കും. പത്തു ദിവസത്തിനകം ഫ്‌ളാറ്റിന്റെ പൊളിക്കല്‍ തുടങ്ങണമെന്നാണു നിര്‍ദ്ദേശം.പൊളിക്കല്‍ ജോലികള്‍ക്കായി കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിശദമായ പ്രവര്‍ത്ത പദ്ധതി അടങ്ങുന്ന റിപോര്‍ട്ട് തയാറാക്കി നല്‍കണം. തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച്ച നടത്തും. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും ഫ്ളാറ്റ് പൊളിക്കല്‍. ഭൂമിയില്‍ അവശിഷ്ടങ്ങള്‍ വീഴുന്ന ഭാഗത്ത് 'ജിയോ മാറ്റ്സ് 'വിരിക്കും. പ്രകമ്പനം തീരെ ഉണ്ടാവാത്ത രീതിയായിരിക്കും അവലംബിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമരാമത്തുവകുപ്പ് ഉള്‍പ്പടെ പന്ത്രണ്ട് അംഗ ടെക്നിക്കല്‍ കമ്മറ്റിയുടെ നിയന്ത്രണവും, നിരീക്ഷണവും പൊളിക്കല്‍ പൂര്‍ത്തിയാവും വരെ ഉറപ്പു വരുത്തും

മരടിലെ ഫ്‌ളാറ്റു പൊളിക്കാന്‍ എഡിഫൈസ് എഞ്ചിനിയറിങും  വിജയ് സ്റ്റീല്‍സും; അന്തിമ പ്രഖ്യാപനം നാളെ
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനിയറിങിനെയും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍സിനെയും ഏല്‍പ്പിക്കാന്‍ ധാരണ. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ ചേരുന്ന മരട് നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗികമായി തീരുമാനമെടുക്കും. ഈ കൗണ്‍സില്‍ യോഗത്തില്‍ പൊളിക്കാനുള്ള ഫ്ളാറ്റു സമുച്ചയങ്ങള്‍ ഒദ്യോഗികമായി കമ്പനികള്‍ക്കു കൈമാറുന്നതിന് തീരുമാനമെടുക്കും. പത്തു ദിവസത്തിനകം ഫ്‌ളാറ്റിന്റെ പൊളിക്കല്‍ തുടങ്ങണമെന്നാണു നിര്‍ദ്ദേശമെന്നും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ മരട് നഗരസഭാ സ്പെഷ്യല്‍ സെക്രട്ടറി സ്നേഹില്‍കുമാര്‍ സിംങ്ങ് അറിയിച്ചു.

മുന്‍ പരിചയത്തിന്റെയും, സാങ്കേതികമായ അനുഭവങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് മുംബയിലെ എഡിഫൈസ് എഞ്ചിനീയറിംങ്ങ്, വിജയാ സ്റ്റീല്‍സ് (കോയമ്പത്തൂര്‍) എന്നീകമ്പനികളെ പൊളിക്കല്‍ കരാര്‍ നല്‍കാനായി തിരഞ്ഞെടുത്തത്.പൊളിക്കല്‍ ജോലികള്‍ക്കായി കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിശദമായ പ്രവര്‍ത്ത പദ്ധതി അടങ്ങുന്ന റിപോര്‍ട്ട് തയാറാക്കി നല്‍കണം. തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച്ച നടത്തും. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും ഫ്ളാറ്റ് പൊളിക്കല്‍. ഭൂമിയില്‍ അവശിഷ്ടങ്ങള്‍ വീഴുന്ന ഭാഗത്ത് 'ജിയോ മാറ്റ്സ് 'വിരിക്കും. പ്രകമ്പനം തീരെ ഉണ്ടാവാത്ത രീതിയായിരിക്കും അവലംബിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമരാമത്തുവകുപ്പ് ഉള്‍പ്പടെ പന്ത്രണ്ട് അംഗ ടെക്നിക്കല്‍ കമ്മറ്റിയുടെ നിയന്ത്രണവും, നിരീക്ഷണവും പൊളിക്കല്‍ പൂര്‍ത്തിയാവും വരെ ഉറപ്പു വരുത്തും. ഇന്‍ഡോറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ എഞ്ചിനീയറിംഗ് വിദഗ്ധന്‍ ശരത് ബി സര്‍വാതെ മരടിലെത്തി പൊളിച്ചു മാറ്റേണ്ട ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച് പ്രാഥമിക വിലയിരുത്തലുകള്‍ നടത്തി. പൊളിക്കല്‍ പൂര്‍ത്തിയാവും വരെ അദ്ദേഹം പ്രത്യേക ഉപദേശകനായി പ്രവര്‍ത്തിക്കും. വിശദമായ സാങ്കേതിക പഠന റിപോര്‍ട്ടു തയാറാക്കിയ ശേഷം നടക്കുന്ന പൊളിക്കല്‍ നടപടികള്‍ തൊണ്ണൂറു ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പൊളിക്കലിനു ശേഷം ഉണ്ടാവുന്ന കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുന്നതിന് പ്രത്യേകം കരാറു നല്‍കും. ഇതിനുള്ള നടപടികള്‍ പിന്നീടു സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പായി സുരക്ഷിതത്ത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളോ, വീടുകള്‍ക്കും മറ്റും നാശനഷ്ടമോ പരമാവധി ഒഴിവാക്കും വിധമായിരിക്കും കെട്ടിടങ്ങള്‍ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവാല്ലെന്ന് ഉറപ്പു വരുത്തും. നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കാന്‍ കമ്പനികള്‍ നടപടി സ്വീകരിക്കും. പൊളിക്കല്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ നൂറു മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് രേഖാമൂലമുള്ള അറിയിപ്പു നല്‍കും. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്ത ശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുകയെന്നും ടെക്നിക്കല്‍ കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രത്യേക സംവിധാനവും ഒരുക്കും. വിദഗ്ധരുടെ ഉപദേശങ്ങളും ഇതിനായി തേടും. വിശദമായ പ്ലാന്‍ തയാറാക്കിയ ശേഷമായിരിക്കും ആളുകളെ ഒഴിപ്പിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.കരാര്‍ ഒപ്പുവക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്ളറ്റുകള്‍ കൈമാറിയാല്‍ പത്തു ദിവസത്തിനകം പൊളിക്കല്‍ ആരംഭിക്കാന്‍ കഴിയുമെന്ന് എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it