Sub Lead

റഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി: സുപ്രിംകോടതിയില്‍ ഇന്ന് നിര്‍ണായ വാദം കേള്‍ക്കല്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്

റഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി: സുപ്രിംകോടതിയില്‍ ഇന്ന് നിര്‍ണായ വാദം കേള്‍ക്കല്‍
X

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്നത്തെ സുപ്രിംകോടതി തീരുമാനം മോദി സര്‍ക്കാരിനു ഏറെ നിര്‍ണായമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ ഹരജി നല്‍കിയത്. അതേസമയം, ഹരജിക്കാര്‍ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട് നല്‍കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതിരോധ മന്ത്രാലയം സെക്രട്ടറിയും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും നേരത്തേ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്ന് കിട്ടിയ രേഖകളുടെ പകര്‍പ്പാണ് കോടതിയില്‍ നല്‍കിയതെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നത്. അതേസമയം, രേഖകളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. രേഖകള്‍ മോഷണം പോയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം പ്രസിദ്ധീകരിച്ചതില്‍ രണ്ടു പത്രങ്ങള്‍ക്കും ഒരു അഭിഭാഷകനുമെതിരേ രഹസ്യവിവര ചോരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിരുന്നു. ദ ഹിന്ദു ദിനപത്രമാണ് റഫേല്‍ രേഖകള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍, തങ്ങളുടെ വാര്‍ത്താഉറവിടത്തെ സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച ദ ഹിന്ദു ദിനപത്രം അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ അറ്റോര്‍ണി ജനറല്‍ രേഖകള്‍ മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞ് മലക്കം മറിയുകയായിരുന്നു.




Next Story

RELATED STORIES

Share it