യുപിയിൽ പ്രതിഷേധം ശക്തം; 20 ജില്ലകളിൽ കൂടി ഇന്റർനെറ്റ് റദ്ദ് ചെയ്തു
ബിജ്‌നോർ, ബുലന്ദ്‌ഷഹർ, മുസാഫർനഗർ, മീററ്റ്, ആഗ്ര, ഫിറോസാബാദ്, സാംബാൽ, അലിഗഡ്, ഗാസിയാബാദ്, റാംപൂർ, സീതാപൂർ, കാൺപൂർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉത്തർപ്രദേശിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്റർനെറ്റ് റദ്ദ് ചെയ്തു. യുപിയിലെ 75 ജില്ലകളിൽ 21 ജില്ലകളിലും ഇന്റർനെറ്റ് സേവനം നിർത്തിവച്ചതായി സംസ്ഥാന പോലിസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
ബിജ്‌നോർ, ബുലന്ദ്‌ഷഹർ, മുസാഫർനഗർ, മീററ്റ്, ആഗ്ര, ഫിറോസാബാദ്, സാംബാൽ, അലിഗഡ്, ഗാസിയാബാദ്, റാംപൂർ, സീതാപൂർ, കാൺപൂർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞയാഴ്ച പോലിസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന ലഖ്‌നോവിലും സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്.
ഡിസംബർ 19 നും 21 നും ഇടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രക്ഷോഭകരായ 21 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിത്തതെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും മൃതദേഹങ്ങളിലെല്ലാം വെടിയേറ്റ മുറിവുകളുണ്ടായിരുന്നു.
RELATED STORIES
സിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMTതൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ...
28 March 2024 5:25 AM GMT