വിദ്യാര്‍ഥികള്‍ക്കും പോലിസിനുമെതിരേ ജെഎന്‍യു കോടതിയലക്ഷ്യ ഹരജി നല്‍കി
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസതിലെ കോടതി ഉത്തരവ് വിദ്യാര്‍ഥികള്‍ ലംഘിച്ചതായി ആരോപണം.
ന്യൂഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസ്തിലെ കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളെ പാര്‍ലമെന്റ് മാര്‍ച്ചിന് പിന്നാലെയാണ് പുതിയ നീക്കം.
ജെഎന്‍യു രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലര്‍ മോണിക്ക അറോറ മുഖേനയാണ് കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന്റെ ഫലമായി സര്‍വകലാശാലയുടെ പ്രവര്‍ത്തനം നിലച്ചതായി ഹരജിയില്‍ പറയുന്നു. ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, വൈസ് പ്രസിഡന്റ് സാകേത് മൂണ്‍, മുന്‍ വിദ്യാര്‍ത്ഥി നേതാക്കളായ എന്‍ സായ് ബാലാജി, ഗീത കുമാരി തുടങ്ങിയവര്‍ക്കെതിരേയാണ് ഹരജി.
പ്രതിഷേധക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടുവെന്നും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് ചുറ്റുമുള്ള ഉപരോധം നീക്കം ചെയ്തില്ലെന്നും ആരോപിച്ച് സര്‍വകലാശാല പോലിസിന് കഴിഞ്ഞില്ല. പ്രതിഷേധം നിയന്ത്രിക്കുന്നതിന് പോലിസ് കമ്മീഷണര്‍ അമുല്യ പട്‌നായിക്കിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്‍കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT