Sub Lead

യുപിയിൽ നടക്കുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും

വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രധാനമായും പ്രതിഷേധിക്കുന്ന മുസ്‍ലിം വിഭാഗത്തിനെതിരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്.

യുപിയിൽ നടക്കുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും
X

ന്യൂഡൽഹി: പൗരത്വ നിയമ ഭേദ​ഗതി വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ നടക്കുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും. വിഷയത്തില്‍ ജുഡിഷ്യറി അടിയന്തിരമായി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു.

അനുരാഗ് കശ്യപ്, കങ്കണാസെന്‍, അപര്‍ണാസെന്‍, അലകൃത ശ്രീവാസ്തവ, സ്വരഭാസ്ക്കര്‍, കുബ്രസെയ്ത് മല്ലിക ദുവ തുടങ്ങി ബോളിവുഡ് താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ നടക്കുന്നത് ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്. പ്രതികരിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയിരിക്കുന്നു. ഞങ്ങള്‍ക്കെതിരേ സംസാരിച്ചാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രതികാരനടപടിയെടുക്കും എന്നാണ് യുപി മുഖ്യമന്ത്രിയുടെ നിലപാടെന്ന് ബോളിവുഡ് താരം കുബ്രാ സെയ്ത് പറഞ്ഞു. യുപിയില്‍ നടക്കുന്ന ക്രൂര കൃത്യങ്ങള്‍ക്കെതിരേ ജുഡീഷ്യറി ഇടപെടേണ്ട സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ഒരു പൗരയെന്ന നിലയില്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ ഈയടുത്തുണ്ടായ ചില വിഷയങ്ങളും, ചില വാര്‍ത്തകളും എന്നെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഉണ്ടായ പ്രക്ഷോഭം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിയിരിക്കുന്നു. രാജ്യത്തെ എല്ലാ പൗരനും പ്രതികരിക്കാനുള്ള അവകാശങ്ങളുണ്ട്. എന്നാല്‍ യുപിയില്‍ അത്തരത്തില്‍ യാതൊരു അവകാശങ്ങളും ജനങ്ങള്‍ക്ക് ഇപ്പോഴില്ലെന്ന് കുബ്രാ സെയ്ത് പറഞ്ഞു.

ക്രൂരമായ പീഡനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രധാനമായും പ്രതിഷേധിക്കുന്ന മുസ്‍ലിം വിഭാഗത്തിനെതിരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. പ്രതിഷേധം ഇല്ലാതാക്കാനുള്ള ശ്രമം മാത്രമല്ല നടക്കുന്നത്. എന്തെങ്കിലും വിഷയത്തോട് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമമാണ് യുപിയില്‍ നടക്കുന്നത്. നിയമം പൂര്‍ണമായും ലംഘിച്ചുകൊണ്ട് പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it