കൈയ്യടിയില്‍ കാര്യമില്ല; വേണ്ടത് അടിയന്തര സാമ്പത്തിക പാക്കേജ് രാഹുല്‍ഗാന്ധി
രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി വലിയ സാമ്പത്തിക പാക്കേജിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനതാ കര്‍ഫ്യൂ ദിനത്തില്‍ തളികയില്‍ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു. കൈയടിക്കുന്നത് ദിവസ വേതനക്കാരായ തൊഴിലാളികളെയും ചെറുകിട, ഇടത്തരം സംരംഭകരെയും സഹായിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്ക് നേരെ വലിയ ആക്രമണമാണ് കൊറോണ വൈറസ് ബാധമൂലം ഉണ്ടായത്. ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസവേതനക്കാരായ കൂലിത്തൊഴിലാളികളെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. കൈയടിക്കുന്നത് അവരെ സഹായിക്കില്ല. വലിയ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശത്തിനു പുറമേ ധനസഹായവും നികുതിയിളവും ആണ് ആവശ്യം. അതിനുവേണ്ട അടിയന്തര നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
വൈറസ് വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ബഹുമാന സൂചകമായി ജനതാ കര്‍ഫ്യൂ നടത്തുന്ന ഞായറാഴ്ച തളികയില്‍ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്. പിന്നാലെ മോദിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്ത് വന്നിരുന്നു.
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT