Flash News

രണ്ടാം മലേഗാവ് സ്‌ഫോടനം: ഏഴു പ്രതികള്‍ക്കെതിരേ കുറ്റംചുമത്തി

രണ്ടാം മലേഗാവ് സ്‌ഫോടനം: ഏഴു പ്രതികള്‍ക്കെതിരേ കുറ്റംചുമത്തി
X


ന്യൂഡല്‍ഹി: 2008ലെ രണ്ടാം മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്കെതിരേ എന്‍ഐഎ കോടതി കുറ്റംചുമത്തി. കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കണമെന്ന് പുരോഹിത് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം നിരാകരിച്ചാണ് കോടതി നടപടി. ഭീകരാക്രമണ ഗൂഢാലോചന, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയത്. കേസിലെ പ്രധാനപ്രതി ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെയുള്ളവര്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായിരുന്നു. ഒമ്പത് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞ ശേഷമാണ് സുപ്രിംകോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നത്. 2008 സെപ്തംബര്‍ 29ന് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മുസ്്‌ലിം ഭൂരിപക്ഷ മേഖലയായ മാലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. റമദാന്‍ പ്രാര്‍ഥനകള്‍ക്കു ശേഷം മസ്ജിദില്‍ നിന്നു മടങ്ങിയവരാണ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഹിന്ദുത്വ ഭീകരവാദികള്‍ നടത്തിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്വാധി പ്രജ്ഞാ സിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് ഉല്‍പ്പെടെ 11 പേരെ പ്രതി ചേര്‍ത്താണ് നാലായിരം പേജുള്ള കുറ്റപത്രം ആദ്യം തയ്യാറാക്കിയത്. പിന്നീട് ചിലരെ കോടതി കുറ്റവിമുക്തരാക്കി. 37 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2006ലെ ഒന്നാം മലേഗാവ് സ്‌ഫോടനക്കേസിനു പിന്നിലും ഹിന്ദുത്വ ശക്തികളാണെന്നു എന്‍ ഐഎ കോടതി കണ്ടെത്തിയിരുന്നു. ആദ്യം മുസ്്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത ഒന്നാം മലേഗാവ് സ്‌ഫോടനക്കേസില്‍ എട്ട് പ്രതികളെും തെളിവില്ലെന്നു കണ്ട് മുംബൈയിലെ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.
കേസ് ആദ്യം അന്വേഷിച്ചിരുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എടിഎസ്) ലഷ്‌കറെ ത്വയ്യിബയുമായി ചേര്‍ന്ന് സിമി പ്രവര്‍ത്തകരാണ് സ്‌ഫോടനം നടത്തിയതെന്ന് ആരോപിച്ചാണ് മുസ്്‌ലിം
യുവാക്കളെ അറസ്റ്റ് ചെയ്തത്. 2011 ല്‍ കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് ഹിന്ദുത്വ തീവ്രവാദികളാണ് ഇരു ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it