പുതിയ ക്വാറികള്‍ക്ക് അനുമതിയില്ല
BY ajay G.A.G3 Sep 2018 2:46 PM GMT
X
ajay G.A.G3 Sep 2018 2:46 PM GMT
ന്യൂഡല്‍ഹി: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തലാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള വിദഗ്ധ സമിതിയുടേതാണ് തീരുമാനം. സംസ്ഥാനത്തെ ഖനനത്തിന്റെ വ്യാപ്തി ഉള്‍പ്പടെ സമഗ്ര വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് തേടാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയത്തിന് ഖനനവും കാരണമായെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ആഗസ്റ്റ് 24ന് ചേര്‍ന്ന സമിതി കടുത്ത നടപടിയെടുത്തത്.
ഖനനത്തിന് അനുമതി നല്‍കേണ്ട സംസ്ഥാന തല പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ കാലാവധി കഴിഞ്ഞതിനാലാണ് സംസ്ഥാനത്തെ ക്വാറി ഉടമകള്‍ കേന്ദ്രത്തെ സമീപിച്ചത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഇടുക്കി, കണ്ണൂര്‍,പാലക്കാട് തുടങ്ങിയ ജില്ലകളില്‍ 25 ഹെക്ടറില്‍ താഴെയുള്ള ആറു ക്വാറികള്‍ക്ക് അനുമതി തേടിയാണ് ഉടമകള്‍ മന്ത്രാലയത്തെ സമീപിച്ചിരുന്നത്.
സംസ്ഥാനത്തു നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളില്‍ സംസ്ഥാന തലത്തില്‍ അനുമതി ലഭിച്ചവയുടെ എണ്ണം, കേരളത്തിലെ ഖനന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തതയില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സമഗ്രമായ വിവരങ്ങള്‍ തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം ഉത്തരവാദിത്വപ്പെട്ട അതോറിറ്റികള്‍ പറയേണ്ടതുണ്ടെങ്കിലും ഖനനവും ഒരു കാരണമായെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഖനനത്തിന് അനുമതി നല്‍കേണ്ട സംസ്ഥാന തല പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ അതോറിറ്റിയുടെ കാലാവധി കഴിഞ്ഞതിനാലാണ് സംസ്ഥാനത്തെ ക്വാറി ഉടമകള്‍ കേന്ദ്രത്തെ സമീപിച്ചത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഇടുക്കി, കണ്ണൂര്‍,പാലക്കാട് തുടങ്ങിയ ജില്ലകളില്‍ 25 ഹെക്ടറില്‍ താഴെയുള്ള ആറു ക്വാറികള്‍ക്ക് അനുമതി തേടിയാണ് ഉടമകള്‍ മന്ത്രാലയത്തെ സമീപിച്ചിരുന്നത്.
സംസ്ഥാനത്തു നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളില്‍ സംസ്ഥാന തലത്തില്‍ അനുമതി ലഭിച്ചവയുടെ എണ്ണം, കേരളത്തിലെ ഖനന പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തതയില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സമഗ്രമായ വിവരങ്ങള്‍ തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം ഉത്തരവാദിത്വപ്പെട്ട അതോറിറ്റികള്‍ പറയേണ്ടതുണ്ടെങ്കിലും ഖനനവും ഒരു കാരണമായെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കിയിരിക്കുന്നത്.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT