World

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം വൈകിയാല്‍ സിറിയക്കെതിരേ ആക്രമണം നടത്തുമെന്ന് തുര്‍ക്കി

തുര്‍ക്കികള്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുന്നു എന്നതു പോലുള്ള അടിസ്ഥാനരഹിതമായ ന്യായം പറഞ്ഞ് സൈന്യത്തിന്റെ പിന്മാറ്റം വൈകിപ്പിച്ചാല്‍ തീരുമാനം നടപ്പാക്കുമെന്ന് എന്‍ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം വൈകിയാല്‍ സിറിയക്കെതിരേ ആക്രമണം നടത്തുമെന്ന് തുര്‍ക്കി
X

ആങ്കറ: സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം വൈകിയാല്‍ ആ രാജ്യത്തെ കുര്‍ദ് പോരാളികള്‍ക്കെതിരായ ആക്രമണവുമായി മുന്നോട്ടു പോവുമെന്ന് തുര്‍ക്കിഷ് വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസോഗ്ലു പറഞ്ഞു.

തുര്‍ക്കികള്‍ കുര്‍ദുകളെ കൂട്ടക്കൊല ചെയ്യുന്നു എന്നതു പോലുള്ള അടിസ്ഥാനരഹിതമായ ന്യായം പറഞ്ഞ് സൈന്യത്തിന്റെ പിന്മാറ്റം വൈകിപ്പിച്ചാല്‍ തീരുമാനം നടപ്പാക്കുമെന്ന് എന്‍ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതേ സമയം, വടക്കുകിഴക്കന്‍ സിറിയയില്‍ അമേരിക്കയുടെ സഹകാരികളായി പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ്(വൈപിജി)ക്ക് എതിരായ സൈനിക നടപടിയുമായി മുന്നോട്ട് പോവുമെന്നും കാവുസോഗ്ലു അറിയിച്ചു.

കുര്‍ദ് പോരാളികള്‍ക്ക് അമേരിക്ക നല്‍കുന്ന സഹായത്തെ തുര്‍ക്കി ദീര്‍ഘകാലമായി വിമര്‍ശിച്ചു പോരുന്നുണ്ട്. വൈപിജിയും അതിന്റെ രാഷ്ട്രീയ വിഭാഗമായ കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ഭീകര സംഘടനകളാണെന്നാണ് തുര്‍ക്കിയുടെ പക്ഷം. നിരോധിക്കപ്പെട്ട കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ)യുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും തുര്‍ക്കി പറയുന്നു.

സിറിയയിലെ 2000ഓളം വരുന്ന സൈനികരെ പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം ഉടന്‍ നടപ്പിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പിന്നീട് മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it