സൈനിക അട്ടിമറി; മാലി പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു
മാസങ്ങൾ നീണ്ട രാഷ്ട്രീയ സംഘർഷങ്ങൾക്കും മാരകമായ പ്രതിഷേധങ്ങൾക്കും ശേഷമാണ് ഈ രാജി.
ബമാക്കോ: വിമത സൈനികർ അട്ടിമറി നടത്തിയതിന് പിന്നാലെ പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെയ്തയെയും പ്രധാനമന്ത്രി ബോബോ സിസ്സെയെയും രാജിവച്ചു. ബുധനാഴ്ച പുലർച്ചെയാണ് മാലി പ്രസിഡന്റ് രാജി പ്രഖ്യാപിച്ചത്.
സർക്കാരിന്റെയും മാലിയുടെയും ദേശീയ അസംബ്ലി ഇല്ലാതായെന്ന് 75 കാരനായ ഇബ്രാഹിം സ്റ്റേറ്റ് ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഈ നിമിഷത്തിൽ ഞാൻ ആഗ്രഹിക്കുന്നു, നീണ്ട വർഷത്തോളം മാലിയൻ ജനത നൽകിയ പിന്തുണയ്ക്കും അവരുടെ വാത്സല്യത്തിനും ഊഷ്മളതയ്ക്കും നന്ദി, എന്റെ ചുമതലകൾ ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മാസങ്ങൾ നീണ്ട രാഷ്ട്രീയ സംഘർഷങ്ങൾക്കും മാരകമായ പ്രതിഷേധങ്ങൾക്കും ശേഷമാണ് ഈ രാജി. കെയ്തയേയും പ്രധാനമന്ത്രി ബോബോ സിസ്സേയും വിമത സൈനികർ ചൊവ്വാഴ്ച തടഞ്ഞുവെച്ചതിനെ തുടർന്നാണ് പ്രഖ്യാപനം. കലാപകാരികളായ പട്ടാളക്കാർ ബന്ദികളാക്കി. ഇബ്രാഹിം ബൗബാക്കർ കെയ്ത സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച സൈനിക നീക്കമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് മാസങ്ങളായി മാലിയിൽ പ്രക്ഷോഭം നടന്നുവരികയാണ്.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT