World

കൊവിഡ് 19: പൊതുഅവധി പ്രഖ്യാപിച്ച് സ്‌പെയിന്‍, 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ മരണം ഇരട്ടിയായി

156098 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

കൊവിഡ് 19: പൊതുഅവധി പ്രഖ്യാപിച്ച് സ്‌പെയിന്‍, 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ മരണം ഇരട്ടിയായി
X

ലണ്ടന്‍: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണം ഇരട്ടിയായി. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും സ്‌പെയിനും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.

ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് 156098 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 5000ലധികം പേരാണ് മരിച്ചത്. ബ്രിട്ടനില്‍ ഒരു ദിവസം കൊണ്ട് മരിച്ചത് പതിനൊന്നു പേര്‍. ഇതിനിടെ ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് കൊവിഡ് ബാധിച്ച യുവതിയുടെ നവജാത ശിശുവിലും രോഗബാധ കണ്ടെത്തി.

ഗര്‍ഭസ്ഥ ശിശുവിന് അമ്മയില്‍ നിന്ന് അണുബാധ ഏല്‍ക്കില്ലെന്നും, ജനനത്തിന് പിന്നാലെയാവാം രോഗബാധയെന്നും വിദഗ്ധര്‍ പറയുന്നു. ബ്രിട്ടനിലും രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്ക ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കും കൂടി യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഫ്രാന്‍സും സ്‌പെയിനും അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാ മേഖലയിലും അനിശ്ചിത കാലത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു.

പരമാവധി വീട്ടിനകത്ത് തന്നെ കഴിയാനാണ് ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. രാജ്യത്ത് എത്തുന്ന എല്ലാവരും സ്വയം 16 ദിവസം സ്വമേധയാ ഐസോലേഷനില്‍ പോകണമെന്ന് ന്യൂസിലന്‍ഡും പ്രഖ്യാപിച്ചു. അമേരിക്കയിലും ഇംഗ്ലണ്ടിലും വിവിധ ക്രിസ്ത്യന്‍ സഭകള്‍ ഞായറാഴ്ച കുര്‍ബാന ഒഴിവാക്കി. ഇതിനിടെ ചൈനയില്‍ നിന്നാണ് കൊറോണ വൈറസുകള്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോനള്‍ഡ് ട്രംപ് രംഗത്തെത്തി.

Next Story

RELATED STORIES

Share it