Kerala

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതി: സൂരജിന്റേതടക്കം നാലു പ്രതികളുടെയും റിമാന്റ് നീട്ടി

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇവരുടെ റിമാന്റ് കാലാവധി ഈ മാസം 17 വരെ നീട്ടിയത്. ടി ഒ സൂരജിനെക്കൂടാതെ പാലം നിര്‍മാണ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് എം ഡി സുമിത് ഗോയല്‍, ബെന്നി പോള്‍, എം ഡി തങ്കച്ചന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.നിലവില്‍ റിമാന്റിലായിരുന്നു ഇവരുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നാലുപേരെയും ഇന്ന് വീണ്ടും ഹാജരാക്കിയത്.കൊച്ചിയിലെ വിജിലന്‍സ് ക്യാംപ് സിറ്റിംഗിലായിരുന്നു ഇവരെ ഹാജരാക്കിയത്

പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതി: സൂരജിന്റേതടക്കം നാലു പ്രതികളുടെയും റിമാന്റ് നീട്ടി
X

കൊച്ചി: പാലാരിവട്ടം മേല്‍പാല നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാലു പ്രതികളുടെയും റിമാന്റ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഇവരുടെ റിമാന്റ് കാലാവധി ഈ മാസം 17 വരെ നീട്ടിയത്. ടി ഒ സൂരജിനെക്കൂടാതെ പാലം നിര്‍മാണ കരാര്‍ എടുത്തിരുന്ന ആര്‍ഡിഎസ് എം ഡി സുമിത് ഗോയല്‍, ബെന്നി പോള്‍, എം ഡി തങ്കച്ചന്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.നിലവില്‍ റിമാന്റിലായിരുന്നു ഇവരുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നാലുപേരെയും ഇന്ന് വീണ്ടും ഹാജരാക്കിയത്.

കൊച്ചിയിലെ വിജിലന്‍സ് ക്യാംപ് സിറ്റിംഗിലായിരുന്നു ഇവരെ ഹാജരാക്കിയത്.നാലുപേരുടെയും ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ടി ഒ സൂരജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നേരത്തെ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെ വിജിലന്‍സ് സംഘം ജയിലിലെത്തി സൂരജിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനമാക്കിയുളള റിപോര്‍ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it