ജപ്തി തടയാൻ കാവൽ നിർത്തിയത് 14 നായ്ക്കൾ; പുലിവാല് പിടിച്ച് ബാങ്ക്
നാല് വർഷമായി ഉടമ അഴിച്ചുവിട്ടിരുന്ന 14 നായ്ക്കളെ കോടതി നിർദേശമനുസരിച്ച് പിടിച്ചുവെങ്കിലും ബാങ്കിന്റെ തലവേദന ഒഴിയുന്നില്ല. നായ്ക്കളെ അഞ്ച് ദിവസം സംരക്ഷിക്കാൻ ബാങ്ക് ചെലവഴിച്ചത് 30,000 രൂപയിലധികം.
തിരുവനന്തപുരം: വസ്തു ജപ്തി ചെയ്യാനുള്ള ശ്രമം തടയാൻ കഴിഞ്ഞ നാല് വർഷമായി ഉടമ അഴിച്ചുവിട്ടിരുന്ന 14 നായ്ക്കളെ കോടതി നിർദേശമനുസരിച്ച് പിടിച്ചുവെങ്കിലും ബാങ്കിന്റെ തലവേദന ഒഴിയുന്നില്ല. നായ്ക്കളെ അഞ്ച് ദിവസം സംരക്ഷിക്കാൻ ബാങ്ക് ചെലവഴിച്ചത് 30,000 രൂപയിലധികം. ഈ പണമടച്ച് നായ്ക്കളെ ഏറ്റെടുത്തില്ലെങ്കിൽ വിൽക്കുമെന്ന് ചൂണ്ടിക്കാട്ടി ഉടമകൾക്ക് ബാങ്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശിയായ കരാറുകാരൻ വർഷങ്ങൾക്കു മുൻപ് പട്ടത്തെ സ്വകാര്യ ബാങ്കിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് പലിശ സഹിതം 60 ലക്ഷത്തോളം മുടങ്ങി. തുടർന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തിക്കായി ശ്രമം തുടങ്ങി.
എന്നാൽ കാവൽ നിർത്തിയ 14 നായ്ക്കൾ മൂലം ബാങ്ക് അധികൃതർക്ക് സ്ഥലത്തേക്ക് അടുക്കാനായില്ല. നായയെ പിടിക്കുന്നവരുടെ സഹായം തേടാനുള്ള കോടതി വിധി സമ്പാദിച്ചാണ് ബാങ്ക് നടപടികൾ എടുത്തത്. കഴിഞ്ഞ ദിവസം പിടികൂടിയ നായ്ക്കളെ ഇപ്പോൾ കെന്നലിൽ സൂക്ഷിക്കുകയാണ്. ഒരു ലാബ്രഡോർ ഒഴിച്ച് എല്ലാം നാടൻ നായ്ക്കളാണ്.
ബാങ്ക് ജപ്തി നടപടികളെ ആത്‍മഹത്യ ഭീഷണി മുഴക്കി പിന്തിരിപ്പിക്കുന്ന നടപടികൾ പതിവ് കാഴ്ചകളാണെങ്കിലും ഇത്തരമൊരു പ്രതിരോധം ഇതാദ്യമായാണ്. സർഫാസി നിയമപ്രകാരം നിരവധി കിടപ്പാടങ്ങൾ ബാങ്കുകൾ ജപ്തി ചെയ്യാൻ ഒരുങ്ങുന്ന വേളയിലാണ് ബാങ്കിനെ പുലിവാല് പിടിപ്പിച്ച റിപോർട്ട് പുറത്തുവരുന്നത്.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT