Kerala

രാജ്കുമാറിന്റെ കസ്റ്റഡിമരണം പൈശാചികമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.സംഭവം ഉണ്ടാവാന്‍ പാടില്ലത്തതാണന്നും ഇത്് സംബന്ധിച്ച് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

രാജ്കുമാറിന്റെ കസ്റ്റഡിമരണം പൈശാചികമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി : നെടുങ്കണ്ടത്ത് രാജ് കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിനിരയായി മരിച്ച കേസില്‍ പോലിസിനെ വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.രാജ്കുമാറിന്റെ കസ്റ്റഡി മരണം പൈശാചികമെന്ന്് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംഭവം ഉണ്ടാവാന്‍ പാടില്ലത്തതാണന്നും ഇത്് സംബന്ധിച്ച് ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

വന്‍ തുകയുടെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രാഥമിക വിവര റിപോര്‍ട്ടില്‍ നിസാര തുകയുടെ തട്ടിപ്പാണ് പരാമര്‍ശിച്ചിട്ടുള്ളത്. രാജ് കുമാര്‍ വന്‍തോതില്‍ പണം തട്ടിയെടുത്തിട്ടുണ്ടെങ്കില്‍ ഇത് കണ്ടെത്താന്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കേസില്‍ എതിര്‍ കക്ഷികള്‍ പോലിസാണ്, ഇവര്‍ക്കെതിരെയുള്ള ആരോപണം തെളിയിക്കുന്നതിന് അന്വേഷണ സംഘം മാറണം. കസ്റ്റഡി മരണത്തില്‍ ഉത്തരവാദികളായവരില്‍ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും രാജ്കുനമാറിന്റെ ഭാര്യ വിജയയും മക്കളും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.രാജ്കുമാറിന്റെ ബന്ധുക്കള്‍ ഹരജിയില്‍ ആവശ്യപ്പട്ടു.

രാജ്കുമാറിന്റെ മരണത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക്,ചികില്‍സിച്ച ഡോക്ടറുടെ പങ്ക്, ജയില്‍ അധികൃതരെ കുറിച്ച് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.പോലിസ് കസ്റ്റഡിയിലെടുത്ത പാസ്ബുക്ക് അടക്കമുള്ള മുഴുവന്‍ രേഖകളും ഹരജിക്കാര്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. രാജ് കുമാറിന്റെ പോസ്റ്റ് മോര്‍ടം റിപോര്‍ട്ട്, കേസിലെ പ്രഥമ വിവര റിപോര്‍ട്ട്, പോലീസ് പിടിച്ചെടുത്ത പാസ് ബുക്ക് എന്നിവ രാജ്കുമാറിന്റെ ഭാര്യക്കു നല്‍കണമെന്നു കോടതി അന്വേഷണ സംഘത്തിനു നിര്‍ദ്ദേശം നല്‍കി. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it