കൊച്ചി മെട്രോ തൈക്കൂടത്തേയക്ക്; പുതിയ പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
രാവിലെ 11 ഓടെ മഹാരാജാസിലെ സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാട മുറിച്ച് പുതിയ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി,മന്ത്രി എ കെ ശശീന്ദ്രന്, ഹൈിബി ഈഡന് എംപി,കൊച്ചി മേയര്‍ സൗമിനി ജെയിന് പി ടി തോമസ് എംഎല്‍എ.മുന്‍ എംപി പ്രഫ കെ വി തോമസ്്.ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഖമന്ത്രിയും കേന്ദ്രസഹമന്ത്രിയും അടക്കമുള്ളവര്‍ മെട്രോയില്‍ സഞ്ചരിച്ചാണ് ഉദ്ഘാടന സമ്മേളന വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്്റ്റേഡിയത്തില്‍ എത്തിയത്
കൊച്ചി: കേരളത്തിന്റെ ഗതാഗത സ്വപ്നങ്ങള്‍ക്ക് പുിതിയ മാനം നല്കിയ കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതം നാടിന് സമര്‍പ്പിച്ചു.രാവിലെ 11 ഓടെ മഹാരാജാസിലെ സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന് നാട മുറിച്ച് പുതിയ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി,മന്ത്രി എ കെ ശശീന്ദ്രന്, ഹൈിബി ഈഡന് എംപി,കൊച്ചി മേയര്‍ സൗമിനി ജെയിന് പി ടി തോമസ് എംഎല്‍എ.മുന്‍ എംപി പ്രഫ കെ വി തോമസ്.ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മുഖമന്ത്രിയും കേന്ദ്രസഹമന്ത്രിയും അടക്കമുള്ളവര്‍ മെട്രോയില്‍ സഞ്ചരിച്ചാണ് ഉദ്ഘാടന സമ്മേളന വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്്റ്റേഡിയത്തില്‍ എത്തിയത്.തുടര്‍ന്ന് നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു.മഹാരാജാസ്-തൈക്കൂടം പാത ഉദ്ഘാടനത്തോടൊപ്പം പേട്ട-എസ് എന്‍ ജങ്ഷന് മെട്രോ പാതയുടെയും കൊച്ചി വാട്ടര്‍ മെട്രൊയുടെ ആദ്യ ടെര്‍മിനലിന്റെയും നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഉച്ചക്ക് രണ്ടിന് ആരോഗ്യ മന്ത്രി കെ കെ ശൈലജക്കൊപ്പം നഴ്സുമാരും തുടര്‍ന്ന് വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും. പുതിയ പാതയില്‍ മെട്രൊ സര്‍വീസ് തുടങ്ങാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കഴിഞ്ഞ ദിവസമാണ് മെട്രൊ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി പത്രം ലഭിച്ചത്. 5.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പുതിയ പാത. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രൊ സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ഇതോടെ ആലുവ മുതല്‍ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. രാവിലെ ആറിന് ആലുവയില്‍ നിന്നും മഹാരാജാസില്‍ നിന്നുമാണ് നിലവില്‍ സര്‍വീസ് തുടങ്ങുന്നത്. പുതിയ പാത കമ്മീഷന് ചെയ്യുന്നതോടെ ആലുവയില്‍ നിന്നും തൈക്കൂടത്ത് നിന്നുമാകും രാവിലെ സര്‍വീസുകള്‍ തുടങ്ങുക. മഹാരാജാസ്-തൈക്കൂടം സര്‍വീസ് ഉദ്ഘാടനം, ഓണാഘോഷം എന്നിവയോടനുബന്ധിച്ച് നാളെ മുതല്‍ ഈ മാസം 18 വരെ 14 ദിവസം യാത്ര നിരക്കില്‍ കെഎംആര്‍എല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമ്പത് ശതമാനമാണ് നിരക്കിളവ്. ക്യൂ.ആര് കോഡ് ടിക്കറ്റ്, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കെല്ലാം സെപ്തംബര്‍ 18 വരെ ഇളവ് ലഭ്യമാകും.
നിലവില്‍ ട്രിപ്പ് പാസ് ഉള്ള യാത്രക്കാര്‍ക്ക് അമ്പത് ശതമാനം നിരക്ക് ക്യാഷ്ബാക്കായി ല'ിക്കും. സെപ്തംബര്‍ 25 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും പാര്‍ക്കിങും സൗജന്യമാക്കിയിട്ടുണ്ട്. മഹാരാജാസ്-തൈക്കൂടം മെട്രോ പാതയിലെ സര്‍വീസുകള്‍ക്കും ചുക്കാന്‍ പിടിക്കുക കുടുംബശ്രീ പ്രവര്‍ത്തകര്‍. നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളില്‍ ടിക്കറ്റിങ് അടക്കമുള്ള ജോലികള്‍ കുടുംബശ്രീയാണ് ഏറ്റെടുത്ത് നടത്തുന്നത്. ഈ കരാറാണ് പുതിയ റൂട്ടിലും ദീര്‍ഘിപ്പിച്ചു നല്‍കിയത്.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT