Kerala

ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയായ യുവാവ് പിടിയില്‍

ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി ബിജോയ് എന്ന് വിളിക്കുന്ന ബ്രജകിഷോര്‍ റാവുത്ത് (39) എന്നയാളെയാണ് എക്‌സൈസ്് ഇന്‍സ്‌പെക്ടര്‍ ടി കെ.ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 55 ചെറു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങിക്കൊണ്ട് വന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, യുവാക്കള്‍ക്കും ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ഓഡിഷയില്‍ നിന്ന് കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേയ്ക്ക് മീന്‍ എത്തിച്ച് കൊടുക്കുന്നു എന്ന വ്യാജേനയാണ് തീവണ്ടി മാര്‍ഗ്ഗം ഇയാള്‍ വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്നത്

ഒഡീഷയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയായ യുവാവ് പിടിയില്‍
X

കൊച്ചി: ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന പ്രധാന കണ്ണികളിലൊരാളായ യുവാവ് ആലുവ എക്സൈസിന്റെ പിടിയിലായി. ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി ബിജോയ് എന്ന് വിളിക്കുന്ന ബ്രജകിഷോര്‍ റാവുത്ത് (39) എന്നയാളെയാണ് എക്‌സൈസ്് ഇന്‍സ്‌പെക്ടര്‍ ടി കെ.ഗോപിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് 55 ചെറു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഒഡീഷയില്‍ നിന്ന് കഞ്ചാവ് മൊത്തമായി വാങ്ങിക്കൊണ്ട് വന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും, യുവാക്കള്‍ക്കും ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. ഓഡിഷയില്‍ നിന്ന് കേരളത്തിലെ വിവിധ മാര്‍ക്കറ്റുകളിലേയ്ക്ക് മീന്‍ എത്തിച്ച് കൊടുക്കുന്നു എന്ന വ്യാജേനയാണ് തീവണ്ടി മാര്‍ഗ്ഗം ഇയാള്‍ വന്‍തോതില്‍ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തിയിരുന്നത്.

ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ആലുവ മാര്‍ക്കറ്റിന് സമീപം ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയെത്തിയ എക്‌സൈസ് സംഘം കൈയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായെന്ന് മനസ്സിലായതോടെ കൈയ്യിലുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകള്‍ അടങ്ങിയ സഞ്ചി വലിച്ചെറിയാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം തടഞ്ഞു. ക്രിസ്മസ് പുതുവല്‍സരത്തോട് അനുബന്ധിച്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വിവരശേഖരണത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടാനായത്. മയക്ക് മരുന്ന് മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപി അറിയിച്ചു.

Next Story

RELATED STORIES

Share it