Kerala

ആവേശകരമായി കിഡ് ഗ്ലൗവ്;സൈബര്‍ സുരക്ഷയെകുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ഥികള്‍

ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വര്‍ധിച്ച് വരുകയാണെന്നും അതിന് എതിരെ കുട്ടികളും മുതിര്‍ന്നവരും ജാഗരൂകരായി ഇരിക്കണമെന്നും കിഡ് ഗ്ലൗവ് ഉദ്ഘാടനം നിര്‍വഹിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറേ പറഞ്ഞു

ആവേശകരമായി കിഡ് ഗ്ലൗവ്;സൈബര്‍ സുരക്ഷയെകുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ഥികള്‍
X

കൊച്ചി: സൈബര്‍ സുരക്ഷയെകുറിച്ച് ആകാംഷയോടെ ചോദ്യങ്ങളുമായി വിദ്യാര്‍ഥികള്‍.കൊച്ചിയില്‍ നടക്കുന്ന 12ാമത് രാജ്യാന്തര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കിഡ് ഗ്ലൗവില്‍ ആണ് വിദ്യാര്‍ഥികളും ചോദ്യങ്ങളുമായി എത്തിയത്.സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ എങ്ങനെ വേഗത്തില്‍ തിരിച്ചറിയാമെന്നായിരുന്നു ഒരു വിദ്യാര്‍ഥിയുടെ ചോദ്യം.മറ്റു കുറ്റവാളികളിലും,സൈബര്‍ കുറ്റവാളികളിലും,തമ്മില്‍ രൂപഭാവത്തില്‍ വ്യത്യാസം ഇല്ല. എങ്കിലും നമ്മള്‍ കരുതി ഇരിക്കണം, കൃത്യമായ അന്വേഷണത്തിലൂടെ നമുക്ക് കുറ്റവാളികളെ കണ്ടെത്താന്‍ എളുപ്പം ആണെന്ന് ഡിഐജിയും സൈബര്‍ കുറ്റാന്വേഷണ വിദഗ്ധനുമായിരുന്ന കെ സഞ്ചയ്കുമാര്‍ ഗുരുദിന്‍ പറഞ്ഞു.രാജ്യത്തെ കൗമാരക്കാരില്‍ 56 ശതമാനം പേരും ഇന്റര്‍നെറ്റിന്റെ അടിമകളാണ്. ഇപ്പോള്‍ തട്ടിക്കൊണ്ടു പോകല്‍ വരെ ഇന്റര്‍നെറ്റിലൂടെയായിട്ടുണ്ട്.

പണ്ട് ഒരാളെ തട്ടിക്കൊണ്ട് പോകണമെങ്കില്‍ അയാളുടെ പിറകെ നടന്ന് കഷ്ടപ്പെടണമായിരുന്നു. എന്നാല്‍ ഇന്ന് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് എവിടെയെങ്കിലും വിളിച്ച് വരുത്തി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഇതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കരുതി ഇരിക്കണമെന്നും സഞ്ചയ്കുമാര്‍ പറഞ്ഞു.ഇന്റര്‍നെറ്റിന്റെ ദുരുപയോഗം വര്‍ധിച്ച് വരുകയാണെന്നും അതിന് എതിരെ കുട്ടികളും മുതിര്‍ന്നവരും ജാഗരൂകരായി ഇരിക്കണമെന്നും കിഡ് ഗ്ലൗവ് ഉദ്ഘാടനം നിര്‍വ്വഹിച്ച സിറ്റിപോലീസ് കമ്മീഷണര്‍ വിജയ് സാഖറേ പറഞ്ഞു.വിവിധ തലത്തിലുള്ള തട്ടിപ്പുകള്‍ ലോകത്ത് നടക്കുന്നുണ്ട്, അതില്‍ ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമാണ്. ലോകത്തില്‍ ഓരോ നിമിഷവും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുകയാണ്. അതിന് കരുതിയിരിക്കുകയേ വഴിയുള്ളൂ, അതിനാല്‍ തട്ടിപ്പ് നടന്ന ശേഷം ദുഖിക്കാതെ ഇത്തരം തട്ടിപ്പുകള്‍ മനസിലാക്കാന്‍ ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍ വിദ്യാര്‍ഥികളും,മുതിര്‍ന്നവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it