Kerala

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച നേപ്പാള്‍ സ്വദേശിക്ക് 30 വര്‍ഷത്തെ കഠിനതടവ്

2017ല്‍ വരാപ്പുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രണ്ടു വകുപ്പുകളില്‍ 20 വര്‍ഷവും പോക്‌സോ നിയമ പ്രകാരം പത്തു വര്‍ഷവുമാണ് കുറ്റം കണ്ടെത്തിയത്. ഓരോ വകുപ്പുകളുടെയും ശിക്ഷ പ്രത്യേകം അനുഭവിക്കണം. പിഴ സംഖ്യ ഇരയ്ക്ക് നല്‍കണം.സംരക്ഷണം നല്‍കേണ്ടയാള്‍ തന്നെ പീഡിപ്പിച്ചതിനാലും ക്രൂരത കാണിച്ചതിനാലും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നു കോടതി ഉത്തരവിട്ടു.പിഴയൊടുക്കിയില്ലേല്‍ ഒന്നര വര്‍ഷം കൂടി തടവനുഭവിക്കണം

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച നേപ്പാള്‍ സ്വദേശിക്ക് 30 വര്‍ഷത്തെ കഠിനതടവ്
X

കൊച്ചി;പ്രായപൂര്‍ത്തിയാകാത്തെ മകളെ ലൈംഗികമായി പീഡിപ്പിച്ച നേപ്പാള്‍ സ്വദേശിക്ക് 30 വര്‍ഷത്തെ കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. സ്വകാര്യ പന്നി വളര്‍ത്തല്‍ ഫാമിലെ ജീവനക്കാരനെയാണ് എറണാകുളം സെഷന്‍സ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയുടെ വിചാരണ തുടരുകയാണ്.2017ല്‍ വരാപ്പുഴ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രണ്ടു വകുപ്പുകളില്‍ 20 വര്‍ഷവും പോക്‌സോ നിയമ പ്രകാരം പത്തു വര്‍ഷവുമാണ് കുറ്റം കണ്ടെത്തിയത്. ഓരോ വകുപ്പുകളുടെയും ശിക്ഷ പ്രത്യേകം അനുഭവിക്കണം. പിഴ സംഖ്യ ഇരയ്ക്ക് നല്‍കണം.സംരക്ഷണം നല്‍കേണ്ടയാള്‍ തന്നെ പീഡിപ്പിച്ചതിനാലും ക്രൂരത കാണിച്ചതിനാലും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നു കോടതി ഉത്തരവിട്ടു.പിഴയൊടുക്കിയില്ലേല്‍ ഒന്നര വര്‍ഷം കൂടി തടവനുഭവിക്കണം.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ജെ വിന്‍സെന്റ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിന്ദു പി എ ഹാജരായി.അഞ്ച് പെണ്‍മക്കളില്‍ മുത്തയാളെയാണ് മൂന്ന് മാസത്തോളം പ്രതി പീഡിപ്പിച്ചത്. പന്നി ഫാമിനോട് ചേര്‍ന്നുള്ള വാടക വീട്ടില്‍ അതിദനീയമായ സാഹചര്യങ്ങളിലായിരുന്നു ഇവരുടെ താമസം. ആദ്യത്തെ മൂന്ന് കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. മൂത്തവള്‍ പഠനത്തിലും മറ്റും മിടുക്കിയായിരുന്നു. എന്നാല്‍ ഏറെനാളായി കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതെയായതോടെ അധ്യാപകര്‍ വിവരം ചോദിച്ചു. എന്നിട്ടും കുട്ടി കാര്യം പറഞ്ഞില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിങിലാണ് പീഡന വിവരം വ്യക്തമാക്കിയത്. തുടര്‍ന്ന് വരാപ്പുഴ പോലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അമ്മ ഇവര്‍ക്കൊപ്പമല്ല താമസിക്കുന്നത്.നേപ്പാള്‍ സ്വദേശിക്കൊപ്പം പന്നി ഫാമിന്റെ ഉടമയുടെ വളര്‍ത്തുമകനും കുട്ടിയെ പീഡിപ്പിച്ചു. ഈ കേസില്‍ വിചാരണ തുടരുകയാണ്.

Next Story

RELATED STORIES

Share it