Kerala

ആലപ്പാട് കരിമണല്‍ ഖനനം: വിദഗദ്ധ സമിതി റിപോര്‍ട്ട് രണ്ട് ആഴ്ച്ചക്കുള്ളില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞരടങ്ങിയ സമിതി റിപോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. കേസിലെ എതിര്‍കക്ഷികളായ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരിന്നു

ആലപ്പാട് കരിമണല്‍ ഖനനം: വിദഗദ്ധ സമിതി റിപോര്‍ട്ട് രണ്ട് ആഴ്ച്ചക്കുള്ളില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി :ആലപ്പാട് കരിമണല്‍ ഖനന പ്രദേശത്തെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗദ്ധ സമിതി റിപോര്‍ട്ട് രണ്ട് ആഴ്ച്ചക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിലെ ശാസ്ത്രജ്ഞരടങ്ങിയ സമിതി റിപോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്.ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. കേസിലെ എതിര്‍കക്ഷികളായ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരിന്നു. പ്രത്യേക ദൂതന്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരിനും, ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡിനും, നിയമാ സഭാ സമിതിക്കും നോട്ടീസയച്ചത്.

നിയമാ സഭാ സമിതിയുടെ പരസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശിയായ ഹുസൈന്‍ ആണ് അഡ്വ. പി ഇ സജല്‍ മുഖേന ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.നിയസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ ഒന്നും തന്നെ ഖനനം നടത്തുന്ന ഐ ആര്‍ ഇ പാലിക്കുന്നില്ല.അനുവദനീയമായതിലും കൂടുതല്‍ കരപ്രദേശങ്ങളില്‍ നിന്നും, കായലില്‍ നിന്നും നേരിട്ടും ഖനനം നടത്തുന്നത് മൂലം 89 ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരിന്ന ആലപ്പാട് ഭൂപ്രദേശം 7.5 ചതുരശ്ര കിലോ മീറ്ററിലേക്കു ചുരുങ്ങിയെന്നും, മല്‍സ്യ സമ്പത്തിന് നാശം സംഭവിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിയമാ സഭാ സമിതി റിപോര്‍ട്ട് വന്നിട്ട് ഒരു വര്‍ഷത്തിനു ശേഷവും യാതൊരു വിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലന്ന് ഹരജിയില്‍ പറയുന്നു. ഹരജിയിലെ എഴാം എതിര്‍ കക്ഷിയായ സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റി ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുന്‍പുള്ളതും, ഖനനം തുടങ്ങിയതിന് ശേഷമുള്ളതുമായ സാറ്റ് ലൈറ്റ് ചിത്രം കേരള സംസ്ഥാന തല വമോര്‍ട്ട സെന്‍സറിംഗ് അതോരിറ്റി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഖനനം തുടങ്ങിയ മുതല്‍ നഷടപ്പെട്ട പ്രദേശത്തിന്റെ തോത് വ്യക്തമാക്കുന്ന വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ഖനനം മൂലം ഭൂമി നഷട പെടുന്നത് തടയാനും, പ്രദേശ വാസികളുടെ ആശങ്ക അകറ്റാനും, സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കി സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കുടുതല്‍ സമയം ആവശ്യപ്പെട്ടു.രണ്ടാഴച്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it