ഉത്തർപ്രദേശിൽ ദലിതർ ക്ഷേത്രത്തിൽ കയറുന്നത് തടഞ്ഞു
അംറോഹ: വിവാഹത്തിന് മുന്‍പ് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ദലിത് വിഭാഗത്തില്‍ പെട്ട വരനെയും കുടുംബത്തെയും സവര്‍ണര്‍ തടഞ്ഞു. അംറോഹ ജില്ലയിലെ മകന്‍പൂരിലെ സുമാലി ഗ്രാമത്തിലാണ് സംഭവം.
വരന്‍ ശോഭിത് ജാദവ് വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് പോവുന്നതിനു മുന്‍പാണ് ക്ഷേത്ര ദര്‍ശനത്തിന് ശ്രമിച്ചത്. ഇതാദ്യമായാണ് ഈ മേഖലയില്‍ ഇത്തരം ഒരു നീക്കം സവര്‍ണരില്‍ നിന്ന് ഉണ്ടാകുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
വരന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. വഴി തടസ്സപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. നാലുപേര്‍ക്ക് എതിരെയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. റാം അവതാര്‍ സിങ്, റാം നിവാസ്, ബുണ്ടി, അങ്കിത് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ദലിത് പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പോലിസ് വിസമ്മതിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമം 323 വകുപ്പ് പ്രകാരമാണ് കേസ്. വിവാഹ ശേഷം വധു പോലിസിന്റെ സംരക്ഷണയില്‍ ക്ഷേത്ര ദര്‍ശനം നടത്തി.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT