Latest News

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും അറസ്റ്റില്‍

ഹര്‍ത്താലിനോട് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരേ കടുത്ത നടപടിയാണ് സംസ്ഥാനത്ത് പോലിസ് തുടരുന്നത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നാണ് പോലിസിന്റെ വാദം.

പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും അറസ്റ്റില്‍
X

തിരുവനന്തപുരം: ജനകീയ ഹര്‍ത്താലിന് പിന്തുണ നല്‍കിയ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ഇന്ന് രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇടുക്കി ശാന്തന്‍പാറ പോലിസാണ് ഗോമതിയെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെ രാത്രിയില്‍ തന്നെ രണ്ട് തവണ ഗോമതിയുടെ വീട്ടില്‍ വനിതാപോലിസില്ലാതെ പോലിസ് എത്തിയിരുന്നു. ഹര്‍ത്താലില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും പോലിസ് ഭീഷണി മുഴക്കി. ഇന്നലെ പാതിരാത്രിയില്‍ രണ്ടാം തവണ അറസ്റ്റ് ചെയ്യാന്‍ മൂന്ന് പോലിസുകാരാണ് ഗോമതിയുടെ വീട്ടിലെത്തിയത്. ആ സമയം ഗോമതിയും അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വനിതാ പോലിസില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഗോമതി നിലപാടെടുത്തതോടെ ഇന്ന് രാവിലെ പോലിസ് വീണ്ടും വരികയായിരുന്നു.

ആദ്യ തവണ എത്തിയ ശേഷം ഗോമതി ഇക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ''ബഹ്‌റയോടാണ് പേടിപ്പിക്കരുത് പേടിക്കില്ല .... കാരണം ഇത് നീതിക്കു വേണ്ടിയുള്ള ജനാധിപത്യ പോരാട്ടം. ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ നോക്കരുത് ഭയപ്പെടില്ല... പിന്തിരിയില്ല''- ഗോമതി എഴുതി.

ഹര്‍ത്താലിനോട് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കെതിരേ കടുത്ത നടപടിയാണ് സംസ്ഥാനത്ത് പോലിസ് തുടരുന്നത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നാണ് പോലിസിന്റെ വാദം.

Next Story

RELATED STORIES

Share it