Latest News

ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറി

ഈ നിയമം പ്രാവര്‍ത്തികമാവുന്നതോടെ ബംഗ്ലാദേശിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമുണ്ടാവുമെന്ന വിലയിരുത്തലിന്റെ പുറത്തായിരുന്നു തീരുമാനം.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ മൊബൈല്‍ സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ബംഗ്ലാദേശ് പിന്‍മാറി
X

ധക്ക: ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4000 കിലോമീറ്റര്‍ നീളത്തില്‍ മൊബൈല്‍ (സര്‍വീസ്) നെറ്റ്‌വര്‍ക്ക് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ്. രണ്ട് ദിവസം മുമ്പാണ് അതിര്‍ത്തി പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഒഴിവാക്കാന്‍ ടെലക്കോം കമ്പനികളോട് ബംഗ്ലാദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യയിലും മ്യാന്‍മാറിലുമുള്ള 1 കോടി ഉപഭോക്താക്കളെ ഇത് ബാധിക്കും. അതിര്‍ത്തി പ്രദേശത്തെ 2000 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ ഒഴിവാക്കാനാണ് പറഞ്ഞിരുന്നത്.

ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം ടെകോം കമ്പനികള്‍ക്ക് കൈമാറിയത്. ഈ നിയമം പ്രാവര്‍ത്തികമാവുന്നതോടെ ബംഗ്ലാദേശിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമുണ്ടാവുമെന്ന വിലയിരുത്തലിന്റെ പുറത്തായിരുന്നു തീരുമാനം. എന്തുകൊണ്ടാണ് ഇപ്പോള്‍ തീരുമാനം റദ്ദാക്കിയതെന്നതിനെ കുറിച്ച് സൂചനകളൊന്നുമില്ല.

Next Story

RELATED STORIES

Share it