248 രൂപയുള്ള എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ അടയ്ക്കേണ്ടിവന്നത് 252 രൂപ
BY midhuna mi.ptk5 Jan 2018 2:09 PM GMT
X
midhuna mi.ptk5 Jan 2018 2:09 PM GMT
വടക്കഞ്ചേരി : എസ്ബിഐയില്‍ 248.20 രൂപയുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ വീട്ടമ്മ അടയ്ക്കേണ്ടിവന്നത് 252 രൂപ. ആലത്തൂര്‍ പെരുങ്കുളം സൗത്ത് വില്ലേജ് കോറാട്ടുകുടി അല്ലി തങ്കച്ചനാണ് എസ്ബിഐയുടെ കഴുത്തറപ്പന്‍ ഫലത്തിനിരയായത്. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ചെറിയ തുക സമ്പാദ്യമായി മിച്ചംവെക്കാന്‍ 2013 മാര്‍ച്ച് 12നാണ് ആലത്തൂര്‍ എസ്ബിടി ശാഖയില്‍ 67214656995 എന്ന അക്കൗണ്ട് തുറന്നത്. പാചകവാതക സബ്സിഡി കിട്ടാനും ഈ അക്കൗണ്ടാണ് കൊടുത്തത്. ഇതിനിടെ സബ്സിഡി ഉപേക്ഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നു. ഹിന്ദിഭാഷയില്‍ വന്ന സന്ദേശം ഭാഷാ പരിജ്ഞാന കുറവുമൂലംമൊബൈല് ഫോണില്‍ '5' അമര്‍ത്തി സബ്സിഡി വേണ്ടെന്നുവെച്ചു. ഗ്യാസ് ഏജന്‍സിയെ കാര്യം ബോധ്യപ്പെടുത്തിയാണ് പുനസ്ഥാപിച്ചത്.
ഇതിനുശേഷമാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള കളി തുടങ്ങിയത്. അല്ലി തങ്കച്ചന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജുകള്‍ അയച്ചതിന്റെയും
എടിഎമ്മിന്റെയും എന്ന പേരില്‍ 513.50 രൂപ അക്കൗണ്ടില്‍ നിന്നു ബാങ്ക് പിടിച്ചു. ഇതോടെ എടിഎം വേണ്ടെന്നുവെക്കാന്‍ ശാഖാ മാനേജര്‍ക്ക് അപേക്ഷ കൊടുത്തു. പലപ്പോഴായി ഗ്യാസ് സബ്സിഡി 785.10 രൂപ അക്കൗണ്ടില്‍ വന്നു. ഒരു സിലിണ്ടറിനുള്ള തുകയായല്ലോയെന്നു കരുതി ഇത് പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് അടുത്ത പ്രഹരം. സീറോ ബാലന്‍സ് നിര്‍ത്തലാക്കിയെന്നും മിനിമം ബാലന്‍സ് 2000 രൂപ ഇല്ലാത്തതിനാല്‍ പുതിയ നിയമപ്രകാരം 536.90 രൂപ പിഴയായി പിടിച്ചെന്നുമായിരുന്നു മറുപടി. 248.20 രൂപ മാത്രമേ അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇനി ബാങ്കുമായി ഇടപാട് വേണ്ടെന്നായിരുന്നു അല്ലി തങ്കച്ചന്റെ തീരുമാനം. അക്കൗണ്ട് ക്ലോസ് ചെയ്ത് കിട്ടാന്‍ അപേക്ഷ നല്കി. ക്ലോസ് ചെയ്യാന്‍ 500 രൂപയാണ് ഫീസെന്നും 252 രൂപകൂടി ബാങ്കില്‍ അടയ്ക്കണമെന്നുമായിരുന്നു മറുപടി. എസ്ബിഐ-എസ്ബിടി ലയനം നടന്ന സമയത്തായിരിക്കും സംഭവമെന്നും അന്ന് ഫീസുകളുടെ കാര്യത്തില്‍ വന്ന ആശയകുഴപ്പമായിരിക്കാം പ്രശ്നമായതെന്നുമാണ് ബാങ്ക് ശാഖാ മാനേജരുടെ വിശദീകരണം. പരാതിക്കാരിക്ക് ഉണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുശേഷമാണ് ബാങ്കിന്റെ ഭാഗത്തു നിന്നുള്ള കളി തുടങ്ങിയത്. അല്ലി തങ്കച്ചന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജുകള്‍ അയച്ചതിന്റെയും
എടിഎമ്മിന്റെയും എന്ന പേരില്‍ 513.50 രൂപ അക്കൗണ്ടില്‍ നിന്നു ബാങ്ക് പിടിച്ചു. ഇതോടെ എടിഎം വേണ്ടെന്നുവെക്കാന്‍ ശാഖാ മാനേജര്‍ക്ക് അപേക്ഷ കൊടുത്തു. പലപ്പോഴായി ഗ്യാസ് സബ്സിഡി 785.10 രൂപ അക്കൗണ്ടില്‍ വന്നു. ഒരു സിലിണ്ടറിനുള്ള തുകയായല്ലോയെന്നു കരുതി ഇത് പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് അടുത്ത പ്രഹരം. സീറോ ബാലന്‍സ് നിര്‍ത്തലാക്കിയെന്നും മിനിമം ബാലന്‍സ് 2000 രൂപ ഇല്ലാത്തതിനാല്‍ പുതിയ നിയമപ്രകാരം 536.90 രൂപ പിഴയായി പിടിച്ചെന്നുമായിരുന്നു മറുപടി. 248.20 രൂപ മാത്രമേ അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇനി ബാങ്കുമായി ഇടപാട് വേണ്ടെന്നായിരുന്നു അല്ലി തങ്കച്ചന്റെ തീരുമാനം. അക്കൗണ്ട് ക്ലോസ് ചെയ്ത് കിട്ടാന്‍ അപേക്ഷ നല്കി. ക്ലോസ് ചെയ്യാന്‍ 500 രൂപയാണ് ഫീസെന്നും 252 രൂപകൂടി ബാങ്കില്‍ അടയ്ക്കണമെന്നുമായിരുന്നു മറുപടി. എസ്ബിഐ-എസ്ബിടി ലയനം നടന്ന സമയത്തായിരിക്കും സംഭവമെന്നും അന്ന് ഫീസുകളുടെ കാര്യത്തില്‍ വന്ന ആശയകുഴപ്പമായിരിക്കാം പ്രശ്നമായതെന്നുമാണ് ബാങ്ക് ശാഖാ മാനേജരുടെ വിശദീകരണം. പരാതിക്കാരിക്ക് ഉണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT