ഹൈക്കോടതി മാര്‍ച്ച് : പോലിസിനും സര്‍ക്കാരിനും ഇരട്ട നീതി
BY kasim kzm28 July 2018 3:40 AM GMT
kasim kzm28 July 2018 3:40 AM GMT
പി എച്ച് അഫ്സല്
കോഴിക്കോട്: കോടതി വിധിയില്‍ പ്രതിഷേധിച്ച മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ പോലിസിനും സര്‍ക്കാരിനും രണ്ടു നീതി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതിയുടെ വിചിത്രമായ വിധിക്കെതിരേ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ വിമര്‍ശിച്ചവര്‍ പെന്‍ഷനേഴ്സ് അസോസിയേഷന് നടത്തിയ ഹൈക്കോടതി മാര്‍ച്ചും സഭാ വിശ്വാസികള്‍ കോടതി വിധിക്കെതിരേ കോതമംഗലത്ത് നടത്തിയ മാര്‍ച്ചും ഹര്‍ത്താലും അറിഞ്ഞഭാവം പോലുമില്ല.
ഇക്കഴിഞ്ഞ ജൂലൈ 19നായിരുന്നു പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് (പിഎഫ്പിഎ) ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഹയര്‍ പെന്ഷന് സംബന്ധിച്ച കേസ് വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പ്രസ്താവം നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡ ന്റുമായ ആനത്തലവട്ടം ആനന്ദനെയായിരുന്നു ഹൈക്കോടതി മാര്‍ച്ചിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
അദ്ദേഹം പാര്‍ട്ടിയുടെ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി നേതാക്കളടക്കം പാര്‍ട്ടി പ്രതിനിധികളെല്ലാം മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. ഹാദിയ വിഷയത്തി ല്‍ മുസ്ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നു വാദിച്ച പാര്‍ട്ടികളുടെ നേതാക്കള്‍ തന്നെയാണ് പിഎഫ്പിഎ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്.
കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ടു സഭാ വിശ്വാസികളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തി ല്‍ മൂവാറ്റുപുഴ കോടതി ഒരു വിധികല്പ്പിച്ചു. കോടതിവിധിയെ വെല്ലുവിളിച്ച് കോതമംഗലം നഗരത്തില്‍ നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. കോടതിവിധിക്കെതിരേ ഹര്‍ത്താലും സംഘടിപ്പിച്ചു. ഈ സംഭവത്തിലും പോലിസും സര്‍ക്കാരും യാതൊരു നടപടിയും സ്വീകരിച്ചില്ല. അതേസമയം, അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് 3000 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പാതിരാത്രിയിലും വീടുകള്‍ കയറി പോലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മാര്‍ച്ച് ഭീകര സംഭവമായി അവതരിപ്പിച്ചു മാധ്യമങ്ങളും വലിയ രീതിയില്‍ വാര്‍ത്തകള്‍ നല്കി. ഒരു വര്‍ഷം മുമ്പു നടന്ന മുസ്ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ പോലിസ് നായാട്ടും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. അതേസമയം, പിഎഫ്പിഎ നടത്തിയ ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ ഒരാളെ പോലും പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതി നടപ്പാക്കുന്ന വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരേ വ്യക്തമായ വിവേചനം നിലനില്ക്കുന്നുവെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മാര്‍ച്ചിന്റെ കാര്യത്തിലുള്ള പോലിസിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്.
കോഴിക്കോട്: കോടതി വിധിയില്‍ പ്രതിഷേധിച്ച മൂന്നു വ്യത്യസ്ത സംഭവങ്ങളില്‍ പോലിസിനും സര്‍ക്കാരിനും രണ്ടു നീതി. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതിയുടെ വിചിത്രമായ വിധിക്കെതിരേ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ചിനെ വിമര്‍ശിച്ചവര്‍ പെന്‍ഷനേഴ്സ് അസോസിയേഷന് നടത്തിയ ഹൈക്കോടതി മാര്‍ച്ചും സഭാ വിശ്വാസികള്‍ കോടതി വിധിക്കെതിരേ കോതമംഗലത്ത് നടത്തിയ മാര്‍ച്ചും ഹര്‍ത്താലും അറിഞ്ഞഭാവം പോലുമില്ല.
ഇക്കഴിഞ്ഞ ജൂലൈ 19നായിരുന്നു പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് (പിഎഫ്പിഎ) ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഹയര്‍ പെന്ഷന് സംബന്ധിച്ച കേസ് വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പ്രസ്താവം നടത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡ ന്റുമായ ആനത്തലവട്ടം ആനന്ദനെയായിരുന്നു ഹൈക്കോടതി മാര്‍ച്ചിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.
അദ്ദേഹം പാര്‍ട്ടിയുടെ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി നേതാക്കളടക്കം പാര്‍ട്ടി പ്രതിനിധികളെല്ലാം മാര്‍ച്ചിനു ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു. ഹാദിയ വിഷയത്തി ല്‍ മുസ്ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് ജനാധിപത്യ വിരുദ്ധമാണെന്നു വാദിച്ച പാര്‍ട്ടികളുടെ നേതാക്കള്‍ തന്നെയാണ് പിഎഫ്പിഎ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്.
കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ടു സഭാ വിശ്വാസികളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തി ല്‍ മൂവാറ്റുപുഴ കോടതി ഒരു വിധികല്പ്പിച്ചു. കോടതിവിധിയെ വെല്ലുവിളിച്ച് കോതമംഗലം നഗരത്തില്‍ നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. കോടതിവിധിക്കെതിരേ ഹര്‍ത്താലും സംഘടിപ്പിച്ചു. ഈ സംഭവത്തിലും പോലിസും സര്‍ക്കാരും യാതൊരു നടപടിയും സ്വീകരിച്ചില്ല. അതേസമയം, അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ലെങ്കിലും മുസ്ലിം ഏകോപന സമിതി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് 3000 പേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ പാതിരാത്രിയിലും വീടുകള്‍ കയറി പോലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മാര്‍ച്ച് ഭീകര സംഭവമായി അവതരിപ്പിച്ചു മാധ്യമങ്ങളും വലിയ രീതിയില്‍ വാര്‍ത്തകള്‍ നല്കി. ഒരു വര്‍ഷം മുമ്പു നടന്ന മുസ്ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ പോലിസ് നായാട്ടും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. അതേസമയം, പിഎഫ്പിഎ നടത്തിയ ഹൈക്കോടതി മാര്‍ച്ചിന്റെ പേരില്‍ ഒരാളെ പോലും പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതി നടപ്പാക്കുന്ന വിഷയത്തില്‍ ഒരു വിഭാഗത്തിനെതിരേ വ്യക്തമായ വിവേചനം നിലനില്ക്കുന്നുവെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി മാര്‍ച്ചിന്റെ കാര്യത്തിലുള്ള പോലിസിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT