Flash News

ഹെബ്രോണ്‍ പള്ളിയില്‍ ഇസ്രായേല്‍ ബാങ്ക് വിളി നിരോധിച്ചു

ഹെബ്രോണ്‍ പള്ളിയില്‍ ഇസ്രായേല്‍ ബാങ്ക് വിളി നിരോധിച്ചു
X
തെല്‍അവീവ്: വെസ്റ്റ്ബാങ്കിനടുത്ത ഹെബ്രോണിലെ പ്രസിദ്ധമായ ഇബ്രാഹീമി പള്ളിയില്‍ വെള്ളിയാഴ്ച ബാങ്ക് വിളിക്കുന്നത് ഇസ്രായേല്‍ നിരോധിച്ചു. ഇസ്രായേലിലെ പള്ളികളില്‍ ബാങ്ക് വിളി നിരോധിക്കുന്നത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.ഫലസ്തീന്‍ മതകാര്യ വകുപ്പ് മന്ത്രി യൂസുഫ് അദൈസാണ് ഇക്കാര്യം അറിയിച്ചത്.



മതസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രവര്‍ത്തിയാണിതെന്നും അധിനിവേശ ശക്തികള്‍ പുണ്യ ഗേഹങ്ങളുള്‍പ്പെടുന്ന പ്രദേശത്തിന്റെ  നിയന്ത്രണം കൈയടക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും ഫലസ്തിന്‍ പ്രതികരിച്ചു.
ഇബ്രാഹീം പ്രവാചകന്റെ ഖബറിടത്തില്‍ ഉയര്‍ത്തപ്പെട്ടതെന്ന് കരുതുന്ന ഇബ്രാഹീമി മസ്ജിദ്, 1994 മുതലാണ് 45 ശതമാനം മുസ്ലിംകള്‍ക്കും 55 ശതമാനം ജൂതന്‍മാര്‍ക്കുമായി വിഭജിക്കപ്പെട്ടത്. ഇസ്രായേലിഅമേരിക്കന്‍ ജൂത കുടിയേറ്റക്കാരനായ ബറൂച്ച് ഗോള്‍ഡ്സ്റ്റീന്‍ എന്ന ജൂതകുടിയേറ്റക്കാരന്‍ പള്ളിയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു നടപടി. പ്രാര്‍ഥനയ്‌ക്കെത്തിയ 29 ഫലസ്തീനികളെ വെടിവച്ച് കൊന്ന അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇബ്രാഹിമി മസ്ജിദിന് അല്‍ ഖലീല്‍ മസ്ജിദ് എന്നും പേരുണ്ട്.
Next Story

RELATED STORIES

Share it