ഹാരിസണ്‍ വിധി: സര്‍ക്കാരിന്റേത് തോറ്റുകൊടുക്കല്‍ നയം- എസ്ഡിപിഐ

തിരുവനന്തപുരം: ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന്റെ തോറ്റുകൊടുക്കല്‍ നയം കാരണമാണ് തുടര്‍ച്ചയായ പരാജയം ഏറ്റുവാങ്ങുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു. ഈ കേസ് മുമ്പ് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ നന്നായി മുന്നോട്ടുകൊണ്ടുപോയിരുന്ന സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ടിനെ പെട്ടെന്ന് മാറ്റി പുതിയ ആളെ നിയമിച്ചുകൊണ്ട് കേസ് മനഃപൂര്‍വം തോല്‍ക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരില്‍ വ്യാപക വിമര്‍ശനം ഉണ്ടായപ്പോഴാണ് ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
എന്നാല്‍, സുപ്രിംകോടതിയിലും കേസ് കൃത്യമായി വാദിക്കാതെ ഹാരിസണ്‍ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ കീഴടങ്ങി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു അപ്പീലിന്റെ ഉദ്ദേശ്യം. ഈ കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നത് ഹാരിസണ്‍ അഭിഭാഷകനില്‍ നിന്നായിരുന്നോ എന്നു സംശയമുണ്ട്. സര്‍ക്കാരിനു ജയിക്കാവുന്ന ഒരുപാട് ഘടകങ്ങള്‍ ഉണ്ടായിരുന്നിട്ടും ഹാരിസണിനു വേണ്ടി ജനങ്ങളോട് ഇടതുപക്ഷ സര്‍ക്കാര്‍ അനീതി കാണിച്ചു. കേരളത്തിന്റെ 38,000 ഏക്കര്‍ ഭൂമി മുതലാളിമാര്‍ക്കും കൈയേറ്റക്കാര്‍ക്കും പഴുതില്ലാത്തവിധം പതിച്ചുനല്‍കുന്നതിന് തുല്യമാണിത്. കേരളം ഭരിക്കുന്നത് കൈയേറ്റക്കാരുടെയും സ്ത്രീപീഡകരുടെയും സര്‍ക്കാരാണെന്നും ജനപക്ഷ സര്‍ക്കാര്‍ എന്നത് പരസ്യ ബോര്‍ഡിലെ തമാശ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it