സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന് ഡിജിപി
BY kasim kzm17 July 2018 3:50 AM GMT
kasim kzm17 July 2018 3:50 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി. ഐജി, എസ്പി തലത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ പോലിസ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണം. കുറച്ചു സമയം അവിടെ ചെലവഴിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. സംസ്ഥാനത്ത 100 സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പോലിസ് സ്റ്റേഷനുകളാക്കും.
സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടിവരുന്നതായി യോഗം വിലയിരുത്തി. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പോക്സോ കേസുകളുടെ അന്വേഷണം ശക്തമാക്കുന്നതിനൊപ്പം ശിക്ഷാനിരക്ക് വര്‍ധിപ്പിക്കുകയും വെണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. 2018ല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായി. സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്ന കേസുകള്‍ വര്‍ധിച്ചു. എല്ലാ ജില്ലകളിലും മതസൗഹാര്‍ദവും സാമുദായിക ഐക്യവും മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.
കള്ളക്കടത്തും വിധ്വംസക പ്രവര്‍ത്തനവും പോലുള്ളവയ്ക്ക് ട്രെയിനുകളെ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം വിലയിരുത്തി റെയില്‍വേ പോലിസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
അതേസമയം, മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഐപിഎസ് അസോസിയേഷന്റെ ഭാഗത്തുനിന്നു സഹായം ലഭിച്ചില്ലെന്ന പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍ രംഗത്തെത്തി. ഇനി അസോസിയേഷന്റെ സഹായം തനിക്ക് ആവശ്യമില്ലെന്നും എഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന ഐപിഎസ് അസോസിയേഷന് യോഗത്തിലാണ് സുദേഷ് കുമാറിന്റെ തുറന്നുപറച്ചില്‍.
സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടിവരുന്നതായി യോഗം വിലയിരുത്തി. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പോക്സോ കേസുകളുടെ അന്വേഷണം ശക്തമാക്കുന്നതിനൊപ്പം ശിക്ഷാനിരക്ക് വര്‍ധിപ്പിക്കുകയും വെണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. 2018ല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല. എന്നാല്‍, വര്‍ഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടായി. സ്ത്രീകളെയും കുട്ടികളെയും കാണാതാവുന്ന കേസുകള്‍ വര്‍ധിച്ചു. എല്ലാ ജില്ലകളിലും മതസൗഹാര്‍ദവും സാമുദായിക ഐക്യവും മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു.
കള്ളക്കടത്തും വിധ്വംസക പ്രവര്‍ത്തനവും പോലുള്ളവയ്ക്ക് ട്രെയിനുകളെ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യം വിലയിരുത്തി റെയില്‍വേ പോലിസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
അതേസമയം, മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഐപിഎസ് അസോസിയേഷന്റെ ഭാഗത്തുനിന്നു സഹായം ലഭിച്ചില്ലെന്ന പരാതിയുമായി എഡിജിപി സുദേഷ് കുമാര്‍ രംഗത്തെത്തി. ഇനി അസോസിയേഷന്റെ സഹായം തനിക്ക് ആവശ്യമില്ലെന്നും എഡിജിപി വ്യക്തമാക്കി. തിരുവനന്തപുരത്ത് ചേര്‍ന്ന ഐപിഎസ് അസോസിയേഷന് യോഗത്തിലാണ് സുദേഷ് കുമാറിന്റെ തുറന്നുപറച്ചില്‍.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT