സ്കൂളിലെ പാദപൂജയ്ക്കെതിരേ പ്രതിഷേധം ശക്തം; നടപടി വേണമെന്ന് സിപിഐസ്
BY kasim kzm30 July 2018 4:06 AM GMT
kasim kzm30 July 2018 4:06 AM GMT
തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി ട്രസ്റ്റ് നടത്തുന്ന ചേര്‍പ്പ് സി എന്‍എന്‍ ഗേള്‍സ് സ്കൂളിലെ പാദപൂജയ്ക്കെതിരേ പ്രതിഷേധം കൂടുതല്‍ ശക്തമാവുന്നു.
പാദപൂജ നടത്തിയ സിഎന്‍എന്‍ സ്കൂളിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. സ്കൂളിലേക്ക് ഇന്ന് എഐഎസ്എഫ് മാര്‍ച്ച് നടത്തും. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുവിദ്യാലയങ്ങളില്‍ മത ചടങ്ങുകള്‍ നടത്തിയത് ശരിയായില്ലെന്നും സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്നും സിപിഐ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളെ മതകേന്ദ്രമാക്കുന്നതല്ല ഇടതുസര്‍ക്കാരിന്റെ നയമെന്നും അധ്യാപകര്ക്കെതിരേ നടപടി വേണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
അതേസമയം എയ്ഡഡ് സ്കൂളില്‍ അധ്യാപകരുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചടങ്ങ് നടത്തിയതിനെതിരായ തന്റെ പരാതി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിച്ചില്ലെന്ന് പൊതുപ്രവര്ത്തകന് ഷമീര്‍ പറഞ്ഞു.
മത ചടങ്ങുകളില്‍ പങ്കാളിയായതുകൊണ്ട് മാത്രം ആരും മതം മാറില്ലെന്നായിരുന്നു പരാതിയുമായി സമീപിച്ചപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടിയെന്ന് ഷമീര്‍ പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ഷമീറിന്റെ തീരുമാനം.
ഗുരുപൂര്‍ണിമയോട് അനുബന്ധിച്ചാണ് ചേര്‍പ്പ് സ്കൂളില്‍ പാദപൂജ നടത്തിയത്. അധ്യാപകരുടെ കാലില്‍ പുഷ്പങ്ങളര്‍പ്പിച്ച് വിദ്യാര്ഥികളെക്കൊണ്ട് പൂജ നടത്തിക്കുകയായിരുന്നു.
പൂജയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു സംഭവം വിവാദമായത്.
പാദപൂജ നടത്തിയ സിഎന്‍എന്‍ സ്കൂളിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി. സ്കൂളിലേക്ക് ഇന്ന് എഐഎസ്എഫ് മാര്‍ച്ച് നടത്തും. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കേണ്ട പൊതുവിദ്യാലയങ്ങളില്‍ മത ചടങ്ങുകള്‍ നടത്തിയത് ശരിയായില്ലെന്നും സ്കൂള്‍ അധികൃതര്‍ക്കെതിരേ നടപടി വേണമെന്നും സിപിഐ ചേര്‍പ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളെ മതകേന്ദ്രമാക്കുന്നതല്ല ഇടതുസര്‍ക്കാരിന്റെ നയമെന്നും അധ്യാപകര്ക്കെതിരേ നടപടി വേണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
അതേസമയം എയ്ഡഡ് സ്കൂളില്‍ അധ്യാപകരുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചടങ്ങ് നടത്തിയതിനെതിരായ തന്റെ പരാതി പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വീകരിച്ചില്ലെന്ന് പൊതുപ്രവര്ത്തകന് ഷമീര്‍ പറഞ്ഞു.
മത ചടങ്ങുകളില്‍ പങ്കാളിയായതുകൊണ്ട് മാത്രം ആരും മതം മാറില്ലെന്നായിരുന്നു പരാതിയുമായി സമീപിച്ചപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടിയെന്ന് ഷമീര്‍ പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ഷമീറിന്റെ തീരുമാനം.
ഗുരുപൂര്‍ണിമയോട് അനുബന്ധിച്ചാണ് ചേര്‍പ്പ് സ്കൂളില്‍ പാദപൂജ നടത്തിയത്. അധ്യാപകരുടെ കാലില്‍ പുഷ്പങ്ങളര്‍പ്പിച്ച് വിദ്യാര്ഥികളെക്കൊണ്ട് പൂജ നടത്തിക്കുകയായിരുന്നു.
പൂജയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു സംഭവം വിവാദമായത്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT