സുപ്രിംകോടതിയെ രാഷ്ട്രീയ വത്കരിക്കരുത്;രാഹുല്‍ഗാന്ധിക്ക് ബിജെപിയുടെ ഉപദേശം
BY midhuna mi.ptk13 Jan 2018 6:27 AM GMT
X
midhuna mi.ptk13 Jan 2018 6:27 AM GMT
ന്യൂഡല്‍ഹി:സുപ്രിംകോടതിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് രാഹുല്‍ഗാന്ധിയോട് ബിജെപി. സുപ്രിംകോടതിയിലെ സംഭവവികാസങ്ങള്‍ നിയമവ്യവസ്ഥയിലെ ആഭ്യന്തര പ്രശ്നമാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ബിജെപി പറഞ്ഞു. സുപ്രിംകോടതിയിലെ നാല് ജഡ്ജിമാര്‍ കഴിഞ്ഞദിവസം ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് ബിജെപിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് സ്വയം പരിഹാസ്യമായിക്കൊണ്ടിരിക്കുന്നത് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.10ന് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രിംകോടതിയിലെ നാല് ജഡ്ജിമാര്‍ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചുകാലമായി താളംതെറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും ജഡ്ജിമാര്‍ തുറന്നുപറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ വിരല്‍ചൂണ്ടുന്ന ആരോപണങ്ങളാണു ജഡ്ജിമാര്‍ പങ്കുവച്ചത്. ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസാണ് ജഡ്ജിമാരുടെ പ്രകോപനത്തിന് പ്രധാന കാരണമെന്നാണ് കരുതുന്നത്.
കീഴ്വഴക്കമനുസരിച്ചല്ല സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമല്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍, കുര്യന് ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകുര്‍ എന്നിവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.
തെറ്റുകള്‍ കണ്ടിട്ടും തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് വിവേകമുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരരുത് എന്നതുകെണ്ടാണ് ഈ വെളിപ്പെടുത്തല്‍ എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കുറച്ചുകാലമായി സുപ്രിംകോടതി നടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് ഇക്കാര്യം പറയാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിയോജിപ്പുകള്‍ വിശദീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുമ്പ് നല്കിയ ഏഴു പേജുള്ള കത്തും ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കു നല്കി.
ഇന്നലെ ഉച്ചയ്ക്ക് 12.10ന് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ സുപ്രിംകോടതിയിലെ നാല് ജഡ്ജിമാര്‍ തുഗ്ലക് റോഡിലെ ഔദ്യോഗിക വസതിയിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്. സുപ്രിംകോടതിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചുകാലമായി താളംതെറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും ജഡ്ജിമാര്‍ തുറന്നുപറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ വിരല്‍ചൂണ്ടുന്ന ആരോപണങ്ങളാണു ജഡ്ജിമാര്‍ പങ്കുവച്ചത്. ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസാണ് ജഡ്ജിമാരുടെ പ്രകോപനത്തിന് പ്രധാന കാരണമെന്നാണ് കരുതുന്നത്.
കീഴ്വഴക്കമനുസരിച്ചല്ല സുപ്രിംകോടതിയുടെ പ്രവര്‍ത്തനം നടക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനരീതികള്‍ ജനാധിപത്യപരമല്ലെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍, കുര്യന് ജോസഫ്, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകുര്‍ എന്നിവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
കോടതി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്.
തെറ്റുകള്‍ കണ്ടിട്ടും തങ്ങള്‍ നിശ്ശബ്ദരായിരുന്നുവെന്ന് വിവേകമുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരരുത് എന്നതുകെണ്ടാണ് ഈ വെളിപ്പെടുത്തല്‍ എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കുറച്ചുകാലമായി സുപ്രിംകോടതി നടപടികള്‍ ക്രമപ്രകാരമല്ല നടക്കുന്നത്. ഒട്ടും സന്തോഷത്തോടെയല്ല മാധ്യമങ്ങള്‍ക്കു മുന്നിലേക്ക് ഇക്കാര്യം പറയാന്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിയോജിപ്പുകള്‍ വിശദീകരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു മുമ്പ് നല്കിയ ഏഴു പേജുള്ള കത്തും ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കു നല്കി.
Next Story
RELATED STORIES
ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ 2213 പ്രസാധകര്
13 Oct 2022 5:43 PM GMTവെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTചെങ്ങാലിക്കോടന് സ്പെഷ്യല്‍ ഓണച്ചന്തയുമായി വരവൂര്‍ ഗ്രാമപഞ്ചായത്ത്
3 Sep 2022 6:47 PM GMT