സുദാനി മലയാളി ഹനിയുടെ ദുരിതം തീരുന്നില്ല

ദുബയ്: പിതാവിന്റെ പീഡനത്തില്‍ നിന്നു രക്ഷപ്പെട്ട് സുദാനില്‍ നിന്നും ദുബയിലെത്തിയ പാതി മലയാളിയായ ഹനി നാദിര്‍ മെര്‍ഗാനിയുടെ ദുരിതങ്ങള്‍ തീരുന്നില്ല. നിലവിലുള്ള ജോലി നഷ്ടപ്പെട്ട ഹനി ജോലിക്കും ഭക്ഷണത്തിനും കഷ്ടപ്പെടുകയാണ്. മലയാളിയായ മാതാവിനെയും സഹോദരിയെയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ദുബയില്‍ കണ്ടുമുട്ടിയത്. കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്യുന്ന സഹോദരിയുടെ സഹായംകൊണ്ടാണ് ജീവിതം ഇത്രനാള്‍ തള്ളിനീക്കിയിരുന്നത്. എന്നാല്‍ രോഗിണിയായ മാതാവിന്റെ ചികില്‍സയ്ക്ക് നല്ലൊരു തുക ചെലവിടുന്നതിനാല്‍ സഹോദരനെ സഹായിക്കാന്‍ പറ്റാത്ത അവസ്ഥയിലാണിവര്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് സുദാനില്‍ നിന്നു കോഴിക്കോട് സര്‍വകലാശാലയില്‍ പഠിക്കാനെത്തിയ സുദാനി പൗ രന്‍ നരിക്കുനിയിലെ നൂര്‍ജഹാനെ വിവാഹംകഴിച്ചു. ഈ ബന്ധത്തിലുള്ള ഹനിയെ നഴ്‌സറിയില്‍ പഠിക്കുമ്പോള്‍ ആരും അറിയാതെ സുദാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷം സുദാനി പിന്നീട് നൂര്‍ജഹാനെ കാണാന്‍ വന്നില്ല. സുദാനില്‍ രണ്ടാനമ്മയുടെ കീഴിലായിരുന്നു ഹനിയുടെ ജീവിതം. മാതാവിനെ കാണണമെന്ന് ആവശ്യപ്പെടുമ്പോള്‍ സ്വര്‍ഗത്തില്‍ വച്ചു കാണാം എന്നായിരുന്നു പിതാവിന്റെ മറുപടി. പിടിച്ചുനില്‍ക്കാന്‍ ഒരു ജോലി നേടി ഇന്ത്യയില്‍ മാതാവിനോടൊപ്പം കഴിയാനാണ് ഹനിയുടെ താല്‍പ്പര്യം. സാമൂഹികപ്രവ ര്‍ത്തകര്‍ ഇതിനുവേണ്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നിരവധി കടമ്പകളാണ് ഹനിക്ക് കടക്കാനുള്ളത്.
Next Story

RELATED STORIES

Share it