സിബിഐക്കെതിരായ നീക്കം റഫേല്‍ അന്വേഷണം അട്ടിമറിക്കാന്‍: എം കെ ഫൈസി
BY kasim kzm26 Oct 2018 3:51 AM GMT
kasim kzm26 Oct 2018 3:51 AM GMT
തിരുവനന്തപുരം: സിബിഐക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദി പാതിരാത്രിയില്‍ നടത്തിയ മിന്നലാക്രമണം റഫേ ല്‍ അഴിമതി അന്വേഷണം അട്ടിമറിക്കാനാണെന്ന് എസ്ഡിപി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിപാര്‍ക്കില്‍ ദേശീയ നേതാക്കള്‍ക്കു നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന മന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന സി ബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കും സംഘത്തിനും പരിരക്ഷ ലഭിക്കുംവിധമാണ് പ്രതിഷ്ഠ. സി ബിഐ ഡയറക്ടറെ സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ നടപടി രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
നോട്ടുനിരോധനം, നിത്യോപയോഗസാധനങ്ങളുടെയും പെട്രോളിയം ഉല്പന്നങ്ങളുടെയും വിലവര്‍ധന, കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവു തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കടുത്ത ജീവിതപ്രതിസന്ധി നേരിടുകയാണ്. ഇതില്‍നിന്നു ജനങ്ങളെ കരകയറ്റുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, പൗരന്മാര്ക്കിടയില് ശക്തമായ വര്‍ഗീയ വിഭജനം സൃഷ്ടിച്ച് ഇതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്. അസമിലെ പൗരത്വ പട്ടികയും ആള്‍ക്കൂട്ടകൊലയും ഇതിന്റെ ഭാഗമാണ്. രാമജന്മഭൂമി പ്രശ്നം ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലും ശബരിമല വിവാദത്തിന്റെ പിന്നിലും ഈ വിഭജനരാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷ, മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദു ല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇല്യാസ് തുബൈ (കര്‍ണാടക), വി എം എസ് മുഹമ്മദ് മുബാറക് (തമിഴ്നാട്), അഡ്വ. കെ എം അഷ്റഫ് (കേരളം), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍ സംസാരിച്ചു.
പ്രധാന മന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന സി ബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കും സംഘത്തിനും പരിരക്ഷ ലഭിക്കുംവിധമാണ് പ്രതിഷ്ഠ. സി ബിഐ ഡയറക്ടറെ സ്വന്തം ഇഷ്ടപ്രകാരം മാറ്റിയ നടപടി രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.
നോട്ടുനിരോധനം, നിത്യോപയോഗസാധനങ്ങളുടെയും പെട്രോളിയം ഉല്പന്നങ്ങളുടെയും വിലവര്‍ധന, കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവു തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കടുത്ത ജീവിതപ്രതിസന്ധി നേരിടുകയാണ്. ഇതില്‍നിന്നു ജനങ്ങളെ കരകയറ്റുന്നതിനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, പൗരന്മാര്ക്കിടയില് ശക്തമായ വര്‍ഗീയ വിഭജനം സൃഷ്ടിച്ച് ഇതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്. അസമിലെ പൗരത്വ പട്ടികയും ആള്‍ക്കൂട്ടകൊലയും ഇതിന്റെ ഭാഗമാണ്. രാമജന്മഭൂമി പ്രശ്നം ഇപ്പോള്‍ സജീവമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ പിന്നിലും ശബരിമല വിവാദത്തിന്റെ പിന്നിലും ഈ വിഭജനരാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ പ്രതിപക്ഷ, മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദു ല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇല്യാസ് തുബൈ (കര്‍ണാടക), വി എം എസ് മുഹമ്മദ് മുബാറക് (തമിഴ്നാട്), അഡ്വ. കെ എം അഷ്റഫ് (കേരളം), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍ സംസാരിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT