സവര്‍ണാധിപത്യത്തെ താങ്ങിനിര്‍ത്താനുള്ള ശ്രമം:

കെപിഎംഎസ്തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെ ചൊല്ലി പ്രക്ഷോഭം ശക്തമാവുന്നതിനിടയില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നാലെ കെപിഎംഎസും രംഗത്തെത്തി. കേസിന്റെ വിചാരണാവേളയില്‍ ഫലപ്രദമായി വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയവര്‍ തന്നെയാണ് ഇപ്പോള്‍ സമരരംഗത്തുള്ളതെന്നത് വൈരുധ്യമാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ആരോപിച്ചു.
അവസാന സാമ്രാജ്യവും ഇല്ലാതാവുന്ന സവര്‍ണാധിപത്യത്തെ താങ്ങിനിര്‍ത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ശബരിമല വിധി നടപ്പാക്കാന്‍ വൈകിയാല്‍ ഇപ്പോള്‍ സമരരംഗത്തില്ലാത്ത ലക്ഷോപലക്ഷം വിശ്വാസികളെ ഒരുമിച്ചുകൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് പരിഗണിക്കും.
വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ആര്‍ജവം കാട്ടണമെന്നും ശ്രീകുമാര്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തില്‍ ശ്രീനാരായണഗുരു തുടങ്ങിവച്ച സാമൂഹിക നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ്. ശ്രീനാരായണഗുരുവിന്റെ ആശയസമരത്തെ കേരളത്തിനു മുന്നോട്ടു കൊണ്ടുപോവാനായില്ല. അതുകൊണ്ടാണ് ദേവസന്നിധിയിലെ മാറ്റത്തിന് കോടതി നടപടി വേണ്ടിവന്നതെന്ന് പുന്നല പറഞ്ഞു.

Next Story

RELATED STORIES

Share it