സംസ്ഥാനത്ത് 10 മാസത്തിനിടെ 142 കുട്ടികളെ കാണാതായി
BY fousiya sidheek12 May 2017 3:19 AM GMT
fousiya sidheek12 May 2017 3:19 AM GMT
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 142 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 22 കേസുകളാണ് തലസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. കോഴിക്കോട്-18, കാസര്‍കോട്-15, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്ന് 14 വീതവും തൃശൂരില്‍ നിന്ന് 11 പരാതികളും ലഭിച്ചു. കേസുകളുമായി ബന്ധപ്പെട്ട് 165 പേരെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുട്ടികളില്‍ ഒരു കുട്ടിയെ ഇനിയും കണ്ടെത്താനുണ്ട്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 1671 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 1627 പേരെ അറസ്റ്റ് ചെയ്തു. ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് എറണാകുളത്തുനിന്നുമാണ്. 224 കുട്ടികളാണ് എറണാകുളത്ത് പീഡിപ്പിക്കപ്പെട്ടത്. തൃശൂരില്‍ 178 കേസും കോഴിക്കോട്ട് 168, തിരുവനന്തപുരം 165, കൊല്ലം 145 കേസും രജിസ്റ്റല്‍ ചെയ്തതായി റോജി എം ജോണിനെ മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
അക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMT