Flash News

ശരീഅത്ത് കോടതികള്‍ക്കെതിരേ ഹരജി

ന്യൂഡല്‍ഹി: വിവാഹവും വിവാഹ മോചനവുമടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശരീഅത്ത് കോടതികള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയില്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 21കാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ സിക്രയാണു ഹരജി നല്‍കിയത്. ഐപിസി സെക്ഷന്‍ 498എ പ്രകാരം മുത്ത്വലാഖ് ക്രൂരതയാണെന്നും സെക്ഷന്‍ 375 പ്രകാരം നികാഹ് ഹലാല ബലാല്‍സംഗമാണെന്നു പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ശരീഅത്ത് കോടതികള്‍ ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എഎം ഖാന്‍വല്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
അതേസമയം, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയ്‌ക്കെതിരേ നല്‍കിയ ഹരജിയില്‍ കക്ഷി ചേരാന്‍ ഹരജിക്കാരിയായ സിക്രയോട് കോടതി നിര്‍ദേശിച്ചു.
നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവക്കെതിരേ നല്‍കിയ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്ന് മാര്‍ച്ച് 26ന് സുപ്രിംകോടതി തീരുമാനിച്ചിരുന്നു.

Next Story

RELATED STORIES

Share it