'ശബരിമല രഥയാത്ര ബാബരി തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്രയ്ക്ക് തുല്യം'

തിരുവനന്തപുരം: ശബരിമലയിലേക്ക്—ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന രഥയാത്ര കേരളത്തിലെ നിയമവാഴ്—ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു മുന്നോടിയായി എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലെ ഭീകരത കേരളത്തിലും ആവര്‍ത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
അഡ്വാനിയുടെ രഥയാത്ര ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കും രാജ്യത്താകെ വര്‍ഗീയ കലാപത്തിനും വഴിതെളിച്ചെങ്കില്‍ ശബരിമല പ്രശ്‌നത്തില്‍ ബിജെപി ഇവിടെ നടത്തുന്ന രഥയാത്ര മതേതര കേരളത്തെ തകര്‍ക്കാനാണ്. വര്‍ഗീയതാണ്ഡവം നടത്താനാണ് സംഘപരിവാരം ലക്ഷ്യമിടുന്നതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഏതു വിധേനയും സംസ്ഥാനത്ത് കലാപം പടര്‍ത്തണമെന്നാണ് അമിത്ഷായുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ കൊലവിളി ഇതിനു തെളിവാണ്.
നിയമസമാധാനം തകര്‍ക്കുകയും അതുവഴി കേന്ദ്ര ഇടപെടലിന് അവസരം ഒരുക്കുകയുമാണ് ബിജെപി ലക്ഷ്യമിടുന്നത്. അമിത്ഷായുടെ സാന്നിധ്യത്തിലാണ് കാസര്‍കോട് മുതല്‍ ശബരിമല വരെ രഥയാത്ര ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ആയുധമായാണ് രഥയാത്രയെ കാണേണ്ടത്. മുമ്പ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥ ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യം ബിജെപി ഓര്‍ക്കുന്നത് നന്നായിരിക്കും. ജനാധിപത്യ മൂല്യങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള സമൂഹത്തിന് ഇത് അംഗീകരിക്കാനാവില്ലെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.





Next Story

RELATED STORIES

Share it