Flash News

വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും
X
തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി െ്രെകംബ്രാഞ്ചിന് കൈമാറി. കുമ്പസാര രഹസ്യം വച്ച് കുടുംബിനിയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവ് പരസ്യമായി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഡിജിപിക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച് കിട്ടിയ നിര്‍ണായക വിവരം പോലിസിനു കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്ന് വിഎസ് ഓര്‍ത്തഡോക്‌സ് സഭയോട് നിര്‍ദേശിച്ചു.
അതിനിടെ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പോലിസിന് തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.



കേസ് ഒതുക്കി ത്തീര്‍ക്കാന്‍ സമ്മര്‍ദമില്ല. സഭയുടെ അന്വേഷണത്തില്‍ വിശ്വാസമാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ അന്വേഷണ കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ ഹാജരാക്കാന്‍ എത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിരണം ഭദ്രാസന ആസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് തെളിവുകള്‍ പോലിസിന് കൈമാറാന്‍ ആരോപണവിധേയയായ യുവതിയുടെ ഭര്‍ത്താവ് സന്നദ്ധത അറിയിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷന്‍ ഇദ്ദേഹത്തില്‍ നിന്നു മൊഴിയെടുത്തു. വൈദികരുടെയും മൊഴിയെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ 22നും സഭയ്ക്കു മുമ്പാകെ മൊഴി നല്‍കിയിരുന്നു. സംഭവം സംബന്ധിച്ച തെളിവുകള്‍ നാലു മെത്രാപ്പൊലീത്തമാര്‍ക്ക് കൈമാറിയിരുന്നു. ഭാര്യ നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പ്രധാന തെളിവായി നല്‍കിയത്. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. ഭാര്യ ഇപ്പോള്‍ അവരുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്. അതിനാല്‍, അവരുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it