വിഷു പ്രമാണിച്ച് വാഴയില കയറ്റുമതി ഏറുന്നു
BY ajay G.A.G9 April 2018 3:09 PM GMT
X
ajay G.A.G9 April 2018 3:09 PM GMT
പി എ എം ഹനീഫ്
കോഴിക്കോട്: മലയാളിക്കു മാത്രം സുപരിചിതമായ വാഴയിലയിലെ ഊണ് വിമാനം കയറുന്നു. കാരണം, മലയാളികളുള്ളിടത്തെല്ലാം വാഴയിലയിലെ ഊണ് സുപ്രധാനമായിരിക്കുന്നു. തമിഴ്നാട്ടിലെ കമ്പം വില്ലേജില്‍ നിന്നാണ് പ്രതിദിനം ഒരു ടണ്‍ എന്ന കണക്കില്‍ വാഴയില കയറ്റുമതി ചെയ്യുന്നത്. സുക്കങ്കല്പാട്ടി ഗ്രാമത്തിലെ വി സുധാകരന് എന്ന വ്യവസായിയാണ് വാഴയില കയറ്റുമതിയില്‍ ഇപ്പോള്‍ മുഖ്യസ്ഥാനത്ത്. രണ്ടു രൂപ നിരക്കിലാണ് ഒരു ഇല ശേഖരിക്കുന്നത്. കറുത്ത പാടുകളോ മഞ്ഞ നിറമോ ഇല്ലാത്ത കടുംപച്ച വാഴയിലകളാണ് ഇതരദേശത്തുള്ളവര്ക്ക് പ്രിയം.
നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ഇപ്പോള്‍ വാഴയിലെ കയറ്റുമതി പ്രധാനമായും നടക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ദുബയ് മാര്‍ക്കറ്റില്‍ ഇല എത്തുമെന്നതാണ് നെടുമ്പാശേരിയില്‍ നിന്നുള്ള കയറ്റുമതിയുടെ ഗുണങ്ങളിലൊന്ന്. ഇപ്പോള്‍ വിഷു സീസണാണെങ്കിലും ക്രിസ്മസ് സീസണിലും വാഴയിലയ്ക്ക് നിരവധി ആവശ്യക്കാരാണ്. ഗൂഡല്ലൂര്‍ താലൂക്കിലെ പെരിയകുളം ബ്ലോക്കില്‍ നിന്നാണ് വാഴയില സമൃദ്ധമായി കമ്പം പാക്കിങ് കേന്ദ്രത്തിലെത്തുക. കമ്പത്തു നിന്നാണ് ഇല എത്തിയതെങ്കില്‍ ദുബയ് മാര്‍ക്കറ്റില്‍ സംശയങ്ങളേതുമില്ലായെന്ന് സുക്കങ്കല്ലിലെ ഇല കയറ്റുമതിക്കാരന് സുധാകരന് തറപ്പിച്ചു പറയുന്നു. തമിഴ്നാട്ടിലെ പുതുവല്‍സരാഘോഷ ദിനമായ പൊങ്കലിനും വാഴയിലകള്‍ പ്രധാനമാണ്. വിഷു പ്രമാണിച്ച് കണിക്കൊന്നയുടെ കയറ്റുമതിയും വന്‍തോതിലുണ്ട്.
കോഴിക്കോട്: മലയാളിക്കു മാത്രം സുപരിചിതമായ വാഴയിലയിലെ ഊണ് വിമാനം കയറുന്നു. കാരണം, മലയാളികളുള്ളിടത്തെല്ലാം വാഴയിലയിലെ ഊണ് സുപ്രധാനമായിരിക്കുന്നു. തമിഴ്നാട്ടിലെ കമ്പം വില്ലേജില്‍ നിന്നാണ് പ്രതിദിനം ഒരു ടണ്‍ എന്ന കണക്കില്‍ വാഴയില കയറ്റുമതി ചെയ്യുന്നത്. സുക്കങ്കല്പാട്ടി ഗ്രാമത്തിലെ വി സുധാകരന് എന്ന വ്യവസായിയാണ് വാഴയില കയറ്റുമതിയില്‍ ഇപ്പോള്‍ മുഖ്യസ്ഥാനത്ത്. രണ്ടു രൂപ നിരക്കിലാണ് ഒരു ഇല ശേഖരിക്കുന്നത്. കറുത്ത പാടുകളോ മഞ്ഞ നിറമോ ഇല്ലാത്ത കടുംപച്ച വാഴയിലകളാണ് ഇതരദേശത്തുള്ളവര്ക്ക് പ്രിയം.
നെടുമ്പാശേരി വിമാനത്താവളം വഴിയാണ് ഇപ്പോള്‍ വാഴയിലെ കയറ്റുമതി പ്രധാനമായും നടക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ദുബയ് മാര്‍ക്കറ്റില്‍ ഇല എത്തുമെന്നതാണ് നെടുമ്പാശേരിയില്‍ നിന്നുള്ള കയറ്റുമതിയുടെ ഗുണങ്ങളിലൊന്ന്. ഇപ്പോള്‍ വിഷു സീസണാണെങ്കിലും ക്രിസ്മസ് സീസണിലും വാഴയിലയ്ക്ക് നിരവധി ആവശ്യക്കാരാണ്. ഗൂഡല്ലൂര്‍ താലൂക്കിലെ പെരിയകുളം ബ്ലോക്കില്‍ നിന്നാണ് വാഴയില സമൃദ്ധമായി കമ്പം പാക്കിങ് കേന്ദ്രത്തിലെത്തുക. കമ്പത്തു നിന്നാണ് ഇല എത്തിയതെങ്കില്‍ ദുബയ് മാര്‍ക്കറ്റില്‍ സംശയങ്ങളേതുമില്ലായെന്ന് സുക്കങ്കല്ലിലെ ഇല കയറ്റുമതിക്കാരന് സുധാകരന് തറപ്പിച്ചു പറയുന്നു. തമിഴ്നാട്ടിലെ പുതുവല്‍സരാഘോഷ ദിനമായ പൊങ്കലിനും വാഴയിലകള്‍ പ്രധാനമാണ്. വിഷു പ്രമാണിച്ച് കണിക്കൊന്നയുടെ കയറ്റുമതിയും വന്‍തോതിലുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT