വിമാനമിറങ്ങിയാല്‍ ഫ്‌ളൈ ബസ്സുമായി ഇനി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസുകള്‍ ആരംഭിച്ചു. ഫ്‌ളൈ ബസ്’എന്ന പേരിലുള്ള സര്‍വീസിന്റെ സംസ്ഥാനതല ഫഌഗ് ഓഫ് വൈകിട്ട് 4.30 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുക ള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഓരോ 45 മിനിറ്റ് ഇടവേളകളിലായി 24 മണിക്കൂറും ഫ്‌ളൈ ബസ്സുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ളൈ ബസ്സുക ള്‍ പുറപ്പെടുമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു.
ബസ്സുകള്‍ പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ് സ്റ്റാന്റുകളിലും പ്രദര്‍ശിപ്പിക്കും. യാത്രക്കാരുടെ ആവശ്യങ്ങളനുസരിച്ച് ഭാവിയില്‍ ഫ്‌ളൈ ബസ്സുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഓടിക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ്  ഓപറേഷന്‍ ഹൃദ്യമായ പരിചരണം, ലഗേജുകള്‍ ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം തുടങ്ങിയവയാണ് ഫ്‌ളൈ ബസ്സിന്റെ പ്രത്യേകതകള്‍. ഭാവിയില്‍ വിവിധ എയര്‍ലൈനുകളുമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാന്റുകളില്‍ നിന്ന് ലഗേജ് അടക്കം ചെക് ഇന്‍ സൗകര്യം ഏ ര്‍പ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ചാര്‍ജ് ഈടാക്കാതെ സാധാരണ എസി ലോ ഫ്‌ളോര്‍ ബസ്സുകളുടെ ചാര്‍ജുക ള്‍ മാത്രമേ ഈടാക്കൂ എന്നതും സര്‍വീസിന്റെ പ്രത്യേകതയാണ്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയായിരുന്നു. കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി വി രാജേന്ദ്രനാണ് ഫ്‌ളൈ ബസ്സുകളുടെ മാത്രം മേല്‍നോട്ട ചുമതല.
Next Story

RELATED STORIES

Share it