World

വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമെന്ന് യുഎസ്

മോസ്‌കോ:പസിഫിക് മേഖലയില്‍ പരിശീലനം നടത്തുകയായിരുന്ന തങ്ങളുടെ വ്യോമസേനാ വിമാനങ്ങള്‍ക്കു നേരെ ലേസര്‍ ആക്രമണമുണ്ടായെന്ന് യുഎസ്. ഇക്കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഏതാണ്ട് 20 തവണയോളം ആക്രമണമുണ്ടായെന്നും ഇതിനു പിന്നില്‍ ചൈനയാണെന്നു സംശയിക്കുന്നതായും പേര് വെളിപ്പെടുത്താത്ത യുഎസ് വായുസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അവസാനമായി രണ്ടാഴ്ച മുമ്പാണ് ആക്രമണമുണ്ടായത്. ഇതുവരെ അപകടമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ല. ഈ വര്‍ഷം ആദ്യത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂത്തിയില്‍ പരിശീലനം നടത്തുന്നതിനിടെയുണ്ടായ  ആക്രമണത്തില്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥനു പരിക്കേറ്റിരുന്നു. ചൈനീസ് സൈനിക കേന്ദ്രത്തില്‍ നിന്നായിരുന്നു ആക്രമണമെന്ന് അന്നും യുഎസ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it