വിധിനിര്‍ണയം കുറ്റമറ്റതാവും: ഡിപിഐ
BY kasim kzm6 Jan 2018 2:41 AM GMT
kasim kzm6 Jan 2018 2:41 AM GMT
കെ പി ഒ റഹ്മത്തുല്ല
തൃശൂര്‍: പതിവില്‍ നിന്നു വിപരീതമായി ഇത്തവണ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ വിധിനിര്‍ണയം കുറ്റമറ്റതാവുമെന്നു വിദ്യാഭ്യാസ വകുപ്പ്. അതിനുള്ള എല്ലാ നടപടിക ളും സ്വീകരിച്ചതായി ഡിപിഐ കെ മോഹന്‍കുമാര്‍ തേജസിനോടു പറഞ്ഞു.
232 ഇനങ്ങളിലായി 10000ത്തിലധികം വിദ്യാര്‍ഥികളാണു തൃശൂരില്‍ മല്‍സരിക്കുന്നത്. വിധികര്‍ത്താക്കള്‍ നിഷ്പക്ഷമായി മാര്‍ക്കിടുമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിധികര്‍ത്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിനു പുറമെ എല്ലാവര്ക്കും തിരിച്ചറിയല്‍ കാര്‍ഡുകളും നല്കി. എല്ലാ വേദികളിലും വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ നിഴല്‍ പോലിസുണ്ടാവും. വിധികര്‍ത്താക്കള്‍ തൃശൂരില്‍ എത്തുന്നതു മുതല്‍ വിധി നിര്‍ണയിച്ചു പുറത്തുപോവുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വിജിലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. വേദികള്‍ക്കു പുറത്തു പലപ്പോഴും മല്‍സരങ്ങള്‍ കൊഴുക്കുന്നതു കലോല്‍സവത്തിലെ ഗ്രേഡുകള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കുകളാണ്. ഇത് ഒഴിവാക്കുന്നതിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചിട്ടുണ്ട്.
ഗ്രേസ് മാര്‍ക്കിന് പകരം നന്നായി ശോഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്കുന്നതിനെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നത്. അതിലൂടെ എ ഗ്രേഡുകള്‍ നിയന്ത്രിക്കാനും സാധിക്കുമെന്നു വകുപ്പ് കണക്കുകൂട്ടുന്നു.
തൃശൂര്‍: പതിവില്‍ നിന്നു വിപരീതമായി ഇത്തവണ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ വിധിനിര്‍ണയം കുറ്റമറ്റതാവുമെന്നു വിദ്യാഭ്യാസ വകുപ്പ്. അതിനുള്ള എല്ലാ നടപടിക ളും സ്വീകരിച്ചതായി ഡിപിഐ കെ മോഹന്‍കുമാര്‍ തേജസിനോടു പറഞ്ഞു.
232 ഇനങ്ങളിലായി 10000ത്തിലധികം വിദ്യാര്‍ഥികളാണു തൃശൂരില്‍ മല്‍സരിക്കുന്നത്. വിധികര്‍ത്താക്കള്‍ നിഷ്പക്ഷമായി മാര്‍ക്കിടുമെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിധികര്‍ത്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിനു പുറമെ എല്ലാവര്ക്കും തിരിച്ചറിയല്‍ കാര്‍ഡുകളും നല്കി. എല്ലാ വേദികളിലും വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ നിഴല്‍ പോലിസുണ്ടാവും. വിധികര്‍ത്താക്കള്‍ തൃശൂരില്‍ എത്തുന്നതു മുതല്‍ വിധി നിര്‍ണയിച്ചു പുറത്തുപോവുന്നതു വരെയുള്ള എല്ലാ കാര്യങ്ങളും വിജിലന്‍സ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്. വേദികള്‍ക്കു പുറത്തു പലപ്പോഴും മല്‍സരങ്ങള്‍ കൊഴുക്കുന്നതു കലോല്‍സവത്തിലെ ഗ്രേഡുകള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്കുകളാണ്. ഇത് ഒഴിവാക്കുന്നതിനെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് ആലോചന ആരംഭിച്ചിട്ടുണ്ട്.
ഗ്രേസ് മാര്‍ക്കിന് പകരം നന്നായി ശോഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്കുന്നതിനെക്കുറിച്ചാണ് ആലോചനകള്‍ നടക്കുന്നത്. അതിലൂടെ എ ഗ്രേഡുകള്‍ നിയന്ത്രിക്കാനും സാധിക്കുമെന്നു വകുപ്പ് കണക്കുകൂട്ടുന്നു.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT