Flash News

വിചാരണയെ ബാധിക്കുമെങ്കില്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ എട്ടു പേര്‍ ചേര്‍ന്നു കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തിന്റെ വിചാരണ നടപടികള്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായി നടക്കില്ലെന്ന ചെറിയ സാധ്യതയെങ്കിലുമുണ്ടായാ ല്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്നു സുപ്രിംകോടതി.
കേസിന്റെ വിചാരണാ നടപടികള്‍ ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലിസുകാരെ കഠ്‌വ ബാറിലെ അഭിബാഷകര്‍ തടഞ്ഞ സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ റിപോര്‍ട്ട് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കുട്ടിയുടെ കുടുംബത്തിന് ഇതു സംബന്ധിച്ച ഉറപ്പുനല്‍കിയത്.
അനാവശ്യമായ തര്‍ക്കങ്ങളിലേക്കു പോയി കേസിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തരുത്. ആവശ്യം ബോധ്യപ്പെട്ടാല്‍ വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുന്നതില്‍ വിയോജിപ്പില്ലെന്നും ബെഞ്ച് വ്യക്തമാക്കി
കോടതി പ്രഥമവും ഭരണഘടനാപരവുമായ പ്രാധാന്യം നല്‍കുന്നതു സ്വതന്ത്രമായ വിചാരണയും നടപടികളും ഉറപ്പുവരുത്തുന്നതിനും ഇരയുടെ അഭിഭാഷകര്‍ക്കു സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണെന്നു ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. അതിനാല്‍, നീതിക്ക് തടസ്സമുണ്ടാവില്ല. ആവശ്യമെങ്കി ല്‍ അവസാനം കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിബിഐ അന്വഷണം വേണമെന്ന പ്രതികളുടെ ആവശ്യത്തെ ബാര്‍ കൗണ്‍സില്‍ പിന്തുണച്ചു. ആവശ്യം ന്യായമാണെന്നാണു കൗ ണ്‍സില്‍ ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ കുറ്റപത്രം സമര്‍പിക്കുന്നത് തടഞ്ഞു എന്നതുള്‍പ്പെടെ അഭിഭാഷകര്‍ക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചാണു ബാര്‍ കൗണ്‍സില്‍ സുപ്രിംകോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേസിന്റെ വിചാരണ ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പിതാവിന്റെ ഹരജി കോടതി ഇന്നു പരിഗണിക്കും.
അക്രമത്തെ സംബന്ധിച്ച് റിപോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണു സുപ്രിം കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാര്‍ കൗ ണ്‍സിലിന്റെ റിപോര്‍ട്ട് വെറും വൈറ്റ്‌വാഷ് അല്ലാതെ ഒന്നുമല്ലെന്ന് ഇരയുടെ അഭിഭാഷകന്‍ പി വി ദിനേഷ് പറഞ്ഞു. എന്നാല്‍ ബാര്‍ കൗണ്‍സി ല്‍ എന്തു പറയുന്നുവെന്നത് അല്ല, നമ്മള്‍ എടുക്കുകയെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. നമ്മള്‍ അതു ചെയ്താ ല്‍, ഇര നമ്മുടെ ശ്രദ്ധയില്‍ നിന്ന് പോവുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ മേ ല്‍നോട്ടത്തില്‍ വിചാരണ നടത്തണമെന്നു കുട്ടിയുടെ പിതാവിന്റെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. വിചാരണ എളുപ്പത്തിലാക്കാനും  പുരോഗതി നിരീക്ഷിക്കുന്ന കാര്യവും കോടതി പരിശോധിക്കുമെന്നു ബെഞ്ച് വ്യക്തമാക്കി.
Next Story

RELATED STORIES

Share it