വാഗമണ്‍ സിമി ക്യാംപ് കേസ്: മലയാളികള്‍ ഉള്‍പ്പെടെ 18 പേര് കുറ്റക്കാര്‍; 17 പേരെ വെറുതെ വിട്ടു
BY MTP14 May 2018 6:32 AM GMT
X
MTP14 May 2018 6:32 AM GMT
കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ നാല് മലയാളികളടക്കം 18 പേര് കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. കേസില്‍ പ്രതികളായ 17 പേരെ കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി അഭിപ്രായപ്പെട്ടു.
ശിബിലി, ശാദുലി, അന്‍സാര്‍ നദ്വി, അബ്ദുല്‍ സത്താര്‍ എന്നീ നാലുമലയാളികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ ഉള്‍പ്പടെ 35 പേരാണ് വിചാരണ നേരിട്ടത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. അഹമ്മദാബാദ്, ഡല്‍ഹി, ഭോപ്പാല്‍ തുടങ്ങിയ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണക്കായി ഹാജരാക്കിയിരുന്നത്. പ്രതികളില്‍ ആറ് എഞ്ചിനിയര്‍മാര്‍, മൂന്ന് ഡോക്ടര്‍മാര്‍ എന്നിവരുമുണ്ട്.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ നടന്നതായി പറയുന്ന 'സിമി' ക്യാംപില്‍ ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു പോലിസ് കേസ്. കേരള പോലിസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. കേസിലെ 31ാം പ്രതി നേരത്തെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. ഭോപ്പാലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുഡ്ഡു എന്ന മെഹ്ബൂബ് ഷെയ്ഖാണ് മരിച്ചത്. ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ വ്യാജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT