വന്ദേമാതരം: അമ്മയെ അല്ലാതെ മറ്റാരെയാണു വന്ദിക്കേണ്ടതെന്ന് ഉപരാഷ്ട്രപതി
BY kasim kzm9 Dec 2017 2:52 AM GMT
kasim kzm9 Dec 2017 2:52 AM GMT
ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതിനെ എതിര്‍ക്കുന്നതിനെ ചോദ്യംചെയ്തു ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. “അമ്മയെ അല്ലാതെ മറ്റാരെയാണു വന്ദിക്കേണ്ടത്. അഫ്സല് ഗുരുവിനെയാണോ’ എന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവായിരുന്ന നായിഡുവിന്റെ ചോദ്യം. വിശ്വഹിന്ദു പരിഷത് അധ്യക്ഷനായിരുന്ന അശോക് സിംഗാളിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ചിത്രത്തില്‍ കാണുന്ന ദേവതയെ അല്ല. ജാതിക്കും മതത്തിനും നിറത്തിനും അതീതമായി രാജ്യത്തു ജീവിക്കുന്ന 125 കോടി ജനങ്ങളെ ഉദ്ദേശിച്ചാണതെന്നും അദ്ദേഹം പറഞ്ഞു. അവരെല്ലാവരും ഇന്ത്യക്കാരാണ്. ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും 1995 ലെ സുപ്രിം കോടതി വിധി ഉദ്ധരിച്ച് നായിഡു ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT