വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക്: സെക്രട്ടേറിയറ്റ് ധര്‍ണ എട്ടിന്

മലപ്പുറം: കേരള വഖ്ഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പിഎസ്‌സിക്കു വിടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിനെതിരേ ജനുവരി 8ന് സെക്രേട്ടറിയറ്റ് പടിക്കല്‍ ധര്‍ണ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു.മന്ത്രിസഭയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആക്ടിനു വിരുദ്ധമായി മന്ത്രിസഭയുടെ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് 13ന് ഗവര്‍ണര്‍ പി സദാശിവത്തിനും മുസ്‌ലിം സംഘടനാ നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. അനുകൂല നടപടി ഉണ്ടാവാത്തപക്ഷം ശക്തമായ പ്രക്ഷോഭ നിയമ നടപടികളുമായി മുന്നോട്ടുപോവാന്‍ മുസ്‌ലിം സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. ജനുവരി 8ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ പ്രചാരണാര്‍ഥം  19ന് എറണാകുളത്തും 26ന് കോഴിക്കോട്ടും ബഹുജന കണ്‍വന്‍ഷനുകള്‍ ചേരും. എം ഐ ഷാനവാസ് എം പി, കെ പി എ മജീദ്, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ടി പി അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, എ നജീബ് മൗലവി, ഡോ. പി എ ഫസല്‍ ഗഫൂര്‍, സി പി കുഞ്ഞിമുഹമ്മദ്, എന്‍ജിനീയര്‍ പി മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായി സമിതിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. കെ പി എ മജീദ്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, പി പി അബ്ദുര്‍റഹിമാന്‍ പെരിങ്ങാടി, എച്ച് ഇ മുഹമ്മദ് ബാബുസേട്ട്, അഡ്വ. പി വി സൈനുദ്ദീന്‍, പ്രഫ. അബ്ദുല്‍റഷീദ് ശ്രീകാര്യം, എം സി മായിന്‍ ഹാജി, കെ മോയിന്‍കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it