Breaking News

ലൗജിഹാദ് ആരോപിച്ച കൊലപാതകം: പ്രതി സ്വയം വിശേഷിപ്പിക്കുന്നത് ശംഭു ഭവാനി

ലൗജിഹാദ് ആരോപിച്ച കൊലപാതകം: പ്രതി സ്വയം വിശേഷിപ്പിക്കുന്നത് ശംഭു ഭവാനി
X
രാജസ്ഥാന്‍: ലൗ ജിഹാദ് ആരേപിച്ച് മുസ്ലീം യുവാവിനെ വെട്ടി ചുട്ടുകൊന്ന കേസിലെ പ്രതി ശംഭുനാഥ് ലാല്‍ റെഗര്‍ ശിവ പാര്‍വ്വതി വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്വയം ശംഭുനാഥ് ഭവാനി എന്ന നാമം സ്വീകരിച്ചിരുന്നു എന്ന് അടുത്ത സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍.
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ നടന്ന കൊലപാതകം രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. മുഹമ്മദ് അഫ്‌റാസൂല്‍ ഖാന്‍ എന്നയാളെ വെട്ടിക്കൊന്ന് തീയിട്ട ശംഭുനാഥ് ലാല്‍ റെഗറിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.





ഈ സംഭവത്തില്‍ ശംഭുവിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നത് ആ പെണ്‍കുട്ടിയെയാണ്. ആ പെണ്‍കുട്ടിയാണ് ശംഭുവിനെ കൊലപാതകി ആക്കിയതെന്നാണ് കുറ്റാരോപിതന്റെ കുടുംബാഗങ്ങള്‍ ന്യായീകരിക്കുന്നത്. കൊലപാതകം നടത്തിയ ശംഭു നിഷ്‌കളങ്കനാണെന്നാണ് കുടുംബാഗങ്ങളുടെ വാദം.
ശംഭു ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടി മുസ്ലിം യുവാവിനോട് അടുത്തതാണ് ക്രൂരകൃത്യത്തിന് ശംഭുവിനെ പ്രേരിപ്പിച്ചതെന്നാണ് ശംഭുവിന്റെ സുഹൃത്തുക്കളുടെ വാദം. ശംഭു മദ്യത്തിനും മയക്കു മരുന്നിനും അടിമയായിരുന്നെന്നും സദാസമയവും ഇന്റര്‍നെറ്റിലായിരുന്നു സമയം ചെലവിട്ടിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ വെട്ടിക്കൊന്ന് തീയിട്ട് കൊലപ്പെടുത്തിയത്. ക്രൂരമായ കൊലപാതകം നടത്തിയതിന് ശേഷം അതിനെ ന്യായീകരിച്ചും ഇയാള്‍ വീഡിയോ ചിത്രീകരിക്കുകയും അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കണ്ടുവെങ്കിലും അത് ചെയ്തത് ശംഭുവാണെന്ന് കരുതുന്നില്ലെന്നാണ് വീട്ടുകാര്‍ വാദിക്കുന്നത്. ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ബാലന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഈ ക്രൂരകൃത്യം ചിത്രീകരിച്ച പതിനഞ്ച് വയസുകാരന്‍ ആരോടും സംസാരിക്കുന്നില്ലെന്നും വീടിന് പുറത്തിറങ്ങുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
Next Story

RELATED STORIES

Share it